കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ പത്തും പതിനഞ്ചും വയസുള്ള പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മുപ്പത്തിനാലുകാരയായ വീട്ടമ്മ അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ രാമാനുജ നഗർ സ്വദേശിനി രജിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുധീഷാണ് കാമുകൻ, ഇരുവരും സ്കൂളിൽ വെച്ച് കാമുകി കാമുകന്മാരായിരുന്നു.
കൂൾ ഡ്രിങ്ക്സ് വാങ്ങിവരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രജിത കാമുകനൊത്ത് പോവുകയായിരുന്നു. ഇനി ഞാൻ വീട്ടിലേക്ക് വരില്ലെന്നും എന്നെ അന്വേഷിക്കേണ്ടെന്നും പറഞ്ഞ രജിത വീട്ടിലേക്ക് ഫോൺ വിളിച്ചു. തുടർന്ന് വീട്ടുകാർ കിളികൊല്ലൂർ പൊലിസിൽനൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
കാമുകനായ സുധീഷ് രണ്ട് തവണ വിവാഹം കഴിച്ചതാണ്.. അവരെ ഉപേക്ഷിച്ച് മൂന്നാമതൊരാളുടെ കൂടെ ജീവിക്കുമ്പോഴാണ് പഴയ കളിക്കൂട്ടുകാരിയായ രജിതയെ കാണുന്നത്. രജിതയെ അന്വേഷിച്ച് സുധീഷ് വീട്ടിലെത്താൻ തുടങ്ങിയതോടെ ഭർത്താവ് ബഹളം ഉണ്ടാക്കാൻ തുടങ്ങി. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് രജിത കുട്ടികളുമായി സ്വന്തം വീട്ടിലേയ്ക്ക് പോയി.
അവിടെയും സുധീഷ് എത്തിയതോടെ വീട്ടുകാർ എതിർത്തു. ഇതോടെയാണ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ രജിത തീരുമാനിച്ചത്. കിളികൊല്ലൂർ പൊലിസ് സ്റ്റേഷൻ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മാർച്ച ഒന്നിനുമുങ്ങിയ രജിതയും സുധീഷും പിടിയിലാകുന്നത്. മക്കളുടെയും ഭർത്താവിന്റെയും ഒപ്പം പോകാൻ താൽപ്പര്യമില്ലെന്നും സുധീഷിനൊപ്പം താമസിച്ചോളാമെന്നും രജിത പോലീസിനോട് പറഞ്ഞു.