കൊല്ലം: കാമുകിയെ കാണാൻ ലോക്ഡൗൺ ലംഘിച്ച് കൊല്ലത്തെത്തിയ ബാർ അസോസിയേഷൻ ഭാരവാഹിക്ക് കിട്ടിയത് മുട്ടൻ പണി. ഒടുവിൽ കാമുകിയുടെ വീട്ടിൽ തന്നെ ഗൃഹ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നിരിക്കുകയാണ് ഇദ്ദേഹത്തിന്.
ട്രിപ്പിൾ ലോക് ഡൗൺ നിലവിലുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് സംഭവം. ഇവിടെയുള്ള കാമുകിയുടെ വീട്ടിൽ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഭിഭാഷകൻ എത്തിയത്. അഞ്ചരയോടെ എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞ് വയ്ക്കുകയായിരുന്നു. ലോക്ഡൗൺ സമയമുള്ള ഇയാളുടെ വരവും പോക്കും സംബന്ധിച്ച് കലക്ടർക്ക് വിവരം ലഭിച്ചിരുന്നു.
കലക്ടർ വിവരം പോലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇന്നലെയും ഇയാൾ കാമുകിയുടെ വീട്ടിലേക്ക് എത്തി. തിരുവനന്തപുരത്ത് നിന്നും കാർ ഓടിച്ചാണ് ഇയാൾ ഇവിടെ വരെ എത്തിയത്. ലോക്ഡൗണിൽ കർശന നിർദേശങ്ങൾ മറികടന്നാണ് ഇയാൾ ജില്ല അതിർത്തി താണ്ടി ഇയാൾ എത്തിയത്.
ഒടുവിൽ കാമുകിയുടെ വീട്ടിൽ തന്നെ ഇയാൾ ഗൃഹനിരീക്ഷണത്തിൽ കഴിയട്ടെ എന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. ആറ് മാസം മുമ്പാണ് വിവാഹിതയായ യുവതിയുമായി അഭിഭാഷകൻ രഹസ്യ ബന്ധം ആരംഭിക്കുന്നത്. കഴക്കൂട്ടത്തുള്ള അഭിഭാഷകന്റെ ഫ്ലാറ്റിൽ വെച്ചാണ് ഇരുവരും കണ്ടിരുന്നത്.
എന്നാൽ ലോക് ഡൗൺ നിലവിൽ വന്നതോടെ യുവതിക്ക് കഴക്കൂട്ടത്തേക്ക് പോകാൻ സാധിച്ചില്ല. ഇതിനിടെ യുവതിയുടെ ഭർത്താവ് അമ്മവൻ മരിച്ചതിനെ തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി കോട്ടയത്തേക്ക് പോയി. ഇതോടെ ഭർത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. ഇതോടെ യുവതി അഭിഭാഷകനെ വിളിച്ച് ഭർത്താവ് കോട്ടയത്ത് ആണെന്ന് അറിയിക്കുകയും ഇയാളെ വിളിച്ച് വരുത്തുകയുമായിരുന്നു. ഇതോടെ പല ദിവസങ്ങളിലായി വൈകുന്നേരത്തോടെ ഇയാൾ യുവതിയുടെ വീട്ടിൽ എത്തി.
വൈകുന്നേരം എത്തി പിറ്റേ ദിവസം പുലർച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടഅയൽക്കാർ ജില്ലാ കലക്ടർക്ക് പരാതി നൽകുകയുമായിരുന്നു. നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തപ്പോൾ വീട്ടിലുള്ള ഓട്ടോറിക്ഷയുട സ്പെയർ പാർട്ട്സ് നന്നാക്കി നൽകാനാണ് താൻ എത്തുന്നത് എന്നായിരുന്നു ഇയാളുടെ മറുപടി.
വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.