തിരുവനന്തപുരം : കോവിഡ് മഹാമാരിയെത്തുടർന്ന് ദുരിതത്തിലായ തൊഴിലാളികൾക്ക് ആശ്വാസ സഹായവുമായി കേരള സർക്കാർ. എല്ലാ മൽസ്യത്തൊഴിലാളികൾക്കും സർക്കാർ ധനസഹായം നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
എല്ലാ മൽസ്യതൊഴിലാളികൾക്കും നാളെ മുതൽ 2000 രൂപ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി അറിയിച്ചു. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 2000 രൂപ നൽകാനാണ് മന്ത്രിസഭ തീരുമാനം തീരമേഖലയിലെ 1,60,000 കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കും. ഇതിന് മാത്രം 35 കോടി രൂപ വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകും. കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്ക് ആയിരം രൂപ വീതം നൽകും. പെൻഷനോ ക്ഷേമനിധിയോ ഇല്ലാത്തവരെയും ധനസഹായത്തിനായി സർക്കാർ പരിഗണിക്കും. ഇതിനായി ഇവർ തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേക സഹായമായി ആയിരം രൂപ നൽകുമെന്ന് മന്ത്രി പറഞ്ഞു