തൃശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാലിയേക്കരയില്‍ റോഡ് നിര്‍മാണത്തിന് ആകെ ചെലവായത് 715 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക പിരിവിലൂടെ കിട്ടിയിട്ടുണ്ട്. ടോള്‍ പിരിവിന്റെ പേരില്‍ വന്‍ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കാനം ആരോപിച്ചു.