തൃശ്ശൂര്‍: വേനല്‍ ശക്തിപ്രാപിച്ചതോടെ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടങ്ങി. ചൂടില്‍ നിന്നും രക്ഷനേടാനായി രാപകലോളം ഫാനുകളും എയര്‍ കണ്ടീഷണറുകളും ഉപയോഗിക്കുന്നതാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ കൂടാന്‍ കാരണമായത്. ഇതോടെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്കെന്നാണ് സൂചന.
പുറത്തുനിന്ന് ലഭിക്കുന്ന അധികവൈദ്യുതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമായത്. വന്‍തുക ചെലവഴിച്ച് സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നത്. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ അളവ് ബംഗളൂരുവിലെ സതേണ്‍ റീജിയണ്‍ ലോഡ് ഡെസ്പാച്ച് സെന്ററില്‍ തലേദിവസം അറിയിക്കണം.
എന്നാല്‍ മാത്രമേ അടുത്ത ദിവസം ദേശീയ ഗ്രിഡില്‍നിന്ന് വൈദ്യുതി ലഭിക്കുകയുള്ളൂ. കൂടുതല്‍ വൈദ്യുതി ആവശ്യമായാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. ഇത്തരത്തില്‍ തുടര്‍ച്ചയായി ഒന്നരമണിക്കൂര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി കിട്ടാതെയാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്്. രാത്രികാലങ്ങളിലാണ് വൈദ്യുതി ഉപയോഗം കൂടുതലും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലായിടത്തും വൈദ്യുതി ഉപയോഗം കൂടിയതോടെയാണ് നിയന്ത്രണം കര്‍ശനമാക്കിയത്. വൈദ്യുതി ലഭിക്കാതെ വന്നാല്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരുമെന്ന സ്ഥിതായാണ്. 3352 മെഗാവാട്ടാണ് പകല്‍ ഇപ്പോഴത്തെ പരമാവധി വൈദ്യുതി ഉപയോഗം. രാത്രി 4311 മെഗാവാട്ടുമാണ്. കഴിഞ്ഞവര്‍ഷം ഇത് പകല്‍ 2800, രാത്രി 4,011 മെഗാവാട്ട് വീതമായിരുന്നു.