തൃശ്ശൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യയെയും കാമുകനെയും ഇന്നലെയാണ് വിയ്യൂര്‍ പോലീസ് അറസ്ററ് ചെയ്തത്.
കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ ഭാര്യയുടെ നാടകം ഇങ്ങനെ…
തോട്ടം പാട്ടത്തിനെടുത്ത് ജോലി ചെയ്യുകയായിരുന്നു കൃഷ്ണകുമാര്‍. കുടുംബത്തെ സുരക്ഷിതമാക്കാനുള്ള നെട്ടോട്ടമായിരുന്നു കൃഷ്ണകുമാറിന്റേത്. ഇതിനിടെയാണ് അ വരുടെ ജീവിതത്തിലേക്ക് വില്ലനായി സുരേഷ് ബാബു എത്തുന്നത്. ഭര്‍ത്താവ് വയനാട്ടില്‍ പോകുമ്പോള്‍ മക്കളെ സ്കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോകാറുള്ളത്. ആ ബസിലെ ഡ്രൈവറാണ് സുരേഷ്ബാബു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സുരേഷ്ബാബുവുമായി ഒന്നിച്ചു ജീവിക്കാന്‍ സുജാത തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം എത്തുകയായിരുന്നു.
തിരൂര്‍ സ്വദേശി സുജാതയെയും കാമുകന് സുരേഷ് ബാബുവിനെയും വിയ്യൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘത്തില്‍പെട്ട നാലു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവ് കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ നാടകം പൊളിഞ്ഞത്. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവര്‍ നാല് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.
വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും നടന്ന് പോകവേ റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ് റോഡിന് സമീപത്തേക്ക് തെറിച്ച് വീണെങ്കിലും കൃഷ്ണകുമാറിന്റെ മനസില്‍ സംശയമെത്തി. ഇതാണ് ഭാര്യയേയും കാമുകനേയും പോലീസിന് കാട്ടിക്കൊടുത്തതും. റോഡില്‍ നിറുത്തിയിട്ടിരുന്ന വാഹനം തന്നെ കണ്ടപ്പോള്‍ എന്തിന് മുന്നോട്ടെടുത്ത് ഇടിച്ചിട്ടു എന്നതായിരുന്നു സംശയത്തിന് കാരണം. പരാതി നല്‍കേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞതും സംശയം ഇരട്ടിപ്പിച്ചു. സുജാതയും സുരേഷ് ബാബുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്നതും കൃഷ്ണകുമാറിനെ സത്യമറിയാന്‍ സഹായിച്ചു.
തുടര്‍ന്ന് കൃഷ്ണ കുമാര്‍ വിയ്യൂര്‍ എസ്ഐയെ പരാതി അറിയിച്ചു. വണ്ടി നമ്പറിന്റെ ഉടമയെ ആദ്യം പോലീസ് കണ്ടെത്തി. വണ്ടി വാടകയ്ക്കു കൊടുത്തെന്നായിരുന്നു മറുപടി. വാടകയ്ക്കു കൊണ്ടു പോയവരെ കുറിച്ച് അന്വേഷിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടന് ക്വട്ടേഷന്‍ ഗുണ്ട. ഇതോടെ പോലീസിന് അപകടത്തിലെ ചതി മനസ്സിലായി. കൂട്ടാളികളായ ഷറഫുദ്ദീന്, മുഹമ്മദലി, ശരത് എന്നിവരും തൊട്ടുപിന്നാലെ പോലീസ് കസ്റ്റഡിയിലായി. ഓമനക്കുട്ടന് എല്ലാം തുറന്നു പറഞ്ഞു. മിണാലൂര്‍ സ്വദേശിയായ സുരേഷ്ബാബുവാണ് ക്വട്ടേഷന്‍ നല്‍കിയത്. 4 ലക്ഷം രൂപ പ്രതിഫലം.
അഡ്വാന്‍സായി പതിനയ്യായിരം രൂപ. വധിക്കേണ്ട ആളുടെ പേര്, അടയാളങ്ങള്‍ എല്ലാം നല്കി. ക്വട്ടേഷന്‍ സംഘം കാറുമായി വീടിനു സമീപത്തെ റോഡില്‍ കാത്തുനിന്നു. വെളുപ്പിന് നാലരയോടെ ഉറക്കമുണര്‍ന്ന ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകനെ വിവരമറിയിച്ചു. കാമുകന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വിവരം കൈമാറി. ഇതോടെ ഓപ്പറേഷനും നടന്നു. എന്നാല്‍ ഭാഗ്യം കൃഷ്ണകുമാറിന്റെ രക്ഷയ്ക്കെത്തി. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രഭാത സവാരിക്കാര്‍ ഉള്ള റോഡായതിനാല്‍ ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ച ഉടനെ സ്ഥലംവിട്ടു.
ക്വട്ടേഷന്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും കൂട്ടാളികളും പോലീസിന്റെ പിടിയിലായി. വീട്ടില്‍ എത്തിയ പോലീസിന് മുമ്പില്‍ വച്ച് ഭാര്യ സുജാത ഭര്‍ത്താവിനോട് പറഞ്ഞു: ‘ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം’. ”നിന്നെ ഇത്രയും സ്നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞില്ലേ”. കണ്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുനിറഞ്ഞ നിമിഷമായിരുന്നു അത്. മുന്‍കൂട്ടി നിശ്ചയിച്ച കൃത്യമായ ആസൂത്രണ പ്രകാരമായിരുന്നു തിരൂര്‍ സ്വദേശിനി സുജാതയും കാമുകനായ സുരേഷ് ബാബുവും ചേര്‍ന്ന് കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണകുമാര്‍ അവിചാരിതമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. നടന്ന് പോയപ്പോള്‍ കാര്‍ തിരിക്കുന്നതും കൃഷ്ണ കുമാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് പാഞ്ഞെത്തിയ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൃഷ്ണകുമാര്‍ തെറിച്ചുവീണു.
അപകടത്തില്‍ കാലിനും തോളെല്ലിനും പൊട്ടല്‍ സംഭവിച്ചെങ്കിലും ജീവന് തിരികെ ലഭിച്ചു. ആശുപത്രി കിടക്കയിലായിരുന്നപ്പോഴും കൃഷ്ണകുമാറിന്റെ ചിന്ത കാറിനെ കുറിച്ചായിരുന്നു. ആ കാര്‍ തിരിച്ച് തന്നെ ഇടിച്ചത് മനപ്പൂര്‍വ്വമല്ലേ എന്നായിരുന്നു കൃഷ്ണകുമാര്‍ ചിന്തിച്ചിരുന്നത്. പതിവില്ലാതെ വഴിയില്‍ കാര്‍ നിര്‍ത്തിയിരിക്കുന്നു, താന്‍ പോന്നതിന് ശേഷം കാര്‍ തിരിച്ച് തന്റെ നേര്‍ക്ക് വരുന്നു, വഴിയുടെ അരിക് ചേര്‍ന്ന് നടന്ന തന്നെ ഇടിച്ച് തെറിപ്പിച്ച് കടന്നു പോകുന്നു. തന്നെ കൊല്ലുക തന്നെയല്ലായിരുന്നോ അവരുടെ ലക്ഷ്യം? കൃഷ്ണകുമാര്‍ ചിന്തിച്ചെടുത്തു. ആദ്യം അറസ്റ്റിലായ ഓമനക്കുട്ടനാണ് പോലീസിന് മുന്നില്‍ ക്വട്ടേഷന്‍ വിവരം ആദ്യം വെളിപ്പെടുത്തിയത്.
ആസൂത്രണം എല്ലാം കൃത്യമായി നടപ്പിലായെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാര്‍ റോഡ് മുറിച്ച് കടന്ന് വലത് വശത്ത് കൂടി നടന്നതാണ് പദ്ധതി പാളാന്‍ കാരണമായത്. ഇതോടെ കാര്‍ തിരിക്കേണ്ടി വന്ന സംഘത്തിന്റെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു.