കൊച്ചി: കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ വൈറലായി ഡോക്ടറുടെ കൃഷ്ണന് ബാലചന്ദ്രന്റെ കരളലിയിക്കുന്ന കുറിപ്പ്. പെറ്റമ്മയെക്കാള്‍ ലാളിച്ചും കൊഞ്ചിച്ചും നോക്കിയ പോറ്റമയാണ് തനിയ്ക്ക് കന്യാസ്ത്രീകള്‍ എന്ന് കുറിച്ചുകൊണ്ടാണ് ഡോക്ടര്‍ എഴുതുന്നത്.
ആറ് വയസാവുന്നതിന് മുന്‍പേ പെറ്റമ്മയെയും, വീടും വിട്ട് ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തപ്പോള്‍ വളര്‍ത്തമ്മയായി മാറുകയായിരുന്നു കന്യാസ്ത്രീകള്‍. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം സ്കൂളിലെ സിസ്റ്റര്മാരില്നിന്നും ജീവിതത്തില്‍ പകര്‍ന്നുകിട്ടിയ നന്മയുടെ പാഠങ്ങള്‍ അത്രയേറെ ജീവിതത്തില്‍ ആഴം ഉണ്ടാക്കിയിട്ടുണ്ടെന്നും കുറപ്പില്‍ പറയുന്നു. ഇന്ന് സമൂഹത്തില്‍ നടക്കുന്ന പോരാട്ടങ്ങളെ ബന്ധപ്പെടുത്തിയും പോസ്റ്റില്‍ ഉണ്ട്.
പുരുഷന്റെ തലവെട്ടം കണ്ടാല്‍ മാറിപോകുന്ന കന്യാസ്ത്രീമാര്‍ അന്നത്തെ കാലങ്ങളില്‍ ഉണ്ടായിരുന്നു. ദൃഷ്ടി പോലും പതിയാന്‍ സമ്മതിക്കാതെ ജീവിച്ചവര്‍. അങ്ങനെയൊരു വിഭാഗത്തിനാണ് ഇപ്പോള്‍ നീതി തേടി സമൂഹത്തിനു മുന്പില് വന്ന് നില്‍ക്കേണ്ടി വന്നതെന്നും ഡോക്ടര്‍ തുറന്നടിച്ചു. ഇന്നത്തെ സമൂഹത്തില്‍ ഒട്ടനവധി പേര് ജോലിയ്ക്കു പോകുകയും മറ്റും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ഇത് തെറ്റല്ല. പക്ഷേ അവരെ ചൂഷണം ചെയ്യുന്ന രീതിയോട് പൊരുത്തപ്പെടാനാവില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
കന്യാസ്ത്രീകള്‍ക്ക് സമൂഹത്തില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കേണ്ടതില്ലെങ്കിലും അവരുടെ കണ്ണീരിന് തീഷ്ണത ഏറുമെന്നും നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ്, അവരെ അവിടെ എത്തിച്ചതില്‍ നിന്നും നമ്മള്‍ക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും ഡോക്ടര്‍ കൃഷ്ണന് ബാലചന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നെഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആറ് വയസ്സാവുന്നതിന് മുമ്പ് തന്നെ സ്വന്തം അമ്മയില്‍ നിന്നും മാറി ബോര്ഡിങ്ങിലായ എനിക്ക് അമ്മമാരായത് കന്യാസ്ത്രീയമ്മമാരാണ്. പക്ഷേ ഈയമ്മാമാരേ പറ്റിയുള്ള കഥകളൊക്കെ അതിനുമൊക്കെ വളരെ മുമ്പുള്ള കാലത്തുമുതലുള്ളതാണ്.
ഓര്‍മ്മയിലുള്ള കഥകളിലും കഥാപാത്രങ്ങളില്‍ വെച്ചേറ്റവും പഴക്കമേറിയത് തുടങ്ങുന്നത് നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം സ്കൂളിലെ സിസ്റ്റര്മാരില്നിന്നുമാണ്. എന്റെ അമ്മുമ്മയുടെ ഒക്കെ കണ്ടംപ്രറിയായ ശാരദയമ്മൂമ്മയുടെ ഹെഡ് മിസ്ട്രസ്സായിരുന്ന മദര്‍ ധന്ഹ (ഇങ്ങനെ തന്നെയാണോ ശരിയായ ഉച്ചാരണം എന്നറിയില്ല) അമ്മ പറഞ്ഞു തന്നതാണ്. എന്റെ അമ്മക്ക് ഇപ്പൊ 77 വയസ്സായി. അമ്മയ്ക്ക് ആറോ ഏഴോ വയസ്സുള്ളപ്പോ അപ്പൂപ്പന്റെ അനന്തരവളായ നളിനി അക്കച്ചിയേ കാണാന്‍ ബഥനി സ്കൂളിലെ ബോര്ഡിങ്ങില് ഒരു സന്ധ്യക്ക് അപ്പൂപ്പന്റെ വിരലില്‍ തൂങ്ങിയെത്തിയ അമ്മ കണ്ട കാഴ്ച്ച അമ്മ നടന്ന് അഭിനയിച്ച് കാണിച്ചതാണ്.
ബോര്‍ഡിങ്ങിന്റെ ഭിത്തിയിലെ കോളിങ്ങ് ബെല്ലടിച്ചപ്പോളുണ്ടായ ശബ്ദം. അത് കേട്ടിട്ട് അടുത്തുള്ള മഠത്തിലേക്ക് നടന്ന ഒരു സിസ്റ്റര്‍ അവരുടെ തല തിരിച്ചു ശബ്ദം കേട്ടിടത്തേക്ക് നോക്കുന്നു . ഒരു പുരുഷന്റെ രൂപം മങ്ങിയ സന്ധ്യാവെട്ടത്തില്‍ കണ്ട് മനസ്സിലാക്കിയത് കൊണ്ടാവണം, അവര്‍ പെട്ടെന്ന് തല തിരിച്ച് മഠത്തിലെക്ക് ധൃതിയില്‍ നടന്ന് കയറിപ്പോകുന്നു.
ഓര്‍ക്കണം, എഴുപത് വര്‍ഷം മുന്‍പാണ്. അവിചാരിതമായിട്ടാണേല്പ്പോലും ഒരു പുരുഷന്റെ മേല്‍ ദൃഷ്ടി പോലും പതിയുന്നത് ഇഷ്ടമില്ലാത്തവര്‍.
അമ്മയുടെ ഫസ്റ്റ്ഫോമില്‍ (പണ്ടത്തെ 5-ം ക്ലാസ്) എത്തിയപ്പോഴുള്ള ആദ്യത്തെ ക്ലാസ് ടീച്ചറായിരുന്ന സിസ്റ്റര്‍ സോഫിയ, സ്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടികളുടെ മാത്രം പ്രിവിലേജായിരുന്ന കിണറ്റില്‍ നിന്നും സ്വന്തമായി വെള്ളം കോരി കുടിക്കാനുള്ള സ്വാതന്ത്ര്യം ( സേഫ്റ്റി പ്രിക്കോഷന്‍) അമ്മ ലംഘിച്ചപ്പോള്‍ ഒരു കൊച്ചടി അമ്മയ്ക്ക് വച്ച് കൊടുത്ത് അച്ചടക്കവും സുരക്ഷാബോധവും പഠിപ്പിച്ചു കൊടുത്ത സിസ്റ്റര്‍ ഹബീബയുമൊക്കെ അമ്മക്കഥകളില്‍ വന്നിട്ടുള്ള ഓര്‍മ്മയിലുള്ള മായാത്ത പേരുകളാണ്.
എനിക്ക് ഇതേ ബെഥനി സ്കൂളില്‍ LKGയില്‍വെച്ച് ഒരു പാടു സ്നേഹവും വാത്സല്യവും വാരിക്കോരിത്തന്ന സിസ്റ്റര്‍ ലൊറാന. പിന്നെയൊരു സിസ്റ്റര്‍ ഡൊറോത്തിയും എവിടെയോയുണ്ട്.
കൊല്ലത്ത് ദേവമാതാ സ്കൂളില്‍ ബോര്ഡിങ്ങിലാക്കിയിട്ട് തിരിച്ച് വീട്ടിലേക്ക് പോരുമ്പോ വീടുവരേയും കരഞ്ഞിരുന്നൂന്ന് അമ്മ പറയും. ബോര്ഡിങ്ങില് വിട്ടിരുന്ന ഞാന്‍ ആദ്യമായി കരയുന്നത് ഒരു വെയ്ഗ് മെമറിയായുണ്ടിപ്പോഴും മനസ്സില്‍. കൊണ്ട് വിട്ട് ഒരു ആഴ്ച്ചയോ മറ്റോ ആയി എന്നാണോര്‍മ്മ. ബോര്‍ഡിങ്ങിന്റെ ഗേറ്റില്‍ അച്ഛന്റെ കാറിന്റെ ഹോണ്‍ശബ്ദം കേട്ടിട്ട് നോക്കിയ ഞാന്‍ കണ്ടത് നീല നിറമുള്ള വലിയ ഇരുമ്പ് ഗേറ്റിലെ ഇന്‍ബില്‍റ്റായ ഒരു ചെറിയ വാതിലിലൂടെ അമ്മ കടന്ന് വരുന്നതാണ്.
അമ്മ അടുത്ത് വന്നപ്പോള്‍ ഞാന്‍ ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അകത്ത് പോയി അവിടെയുണ്ടായിരുന്ന ഏതോ കന്യാസ്ത്രിയമ്മയുടെ കുപ്പായത്തില്‍ പിടിച്ചോണ്ട് അവരോട് ചോദിച്ചു പുറത്ത് നിന്ന് വരുന്നവരോട് സംസാരിക്കാമോ എന്ന്.
അമ്മയ്ക്ക്, എന്റെ അമ്മയ്ക്ക്, അത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അമ്മ പൊട്ടിക്കരഞ്ഞു. അത് കണ്ട് ഞാനും.
അത്രയും കാലം (? ദിവസം [ങ്ങള്] , ആഴ്ച്ച) അമ്മയേ പിരിഞ്ഞ് ഇരുന്ന വിഷമമത്രയും കൂടി പുറത്തേക്ക്. അമ്മയ്ക്കും.
അങ്ങനെ ഞങ്ങള്‍ രണ്ടു പേരുടേയും കരച്ചില് കണ്ടു കൊണ്ട് അടുത്തുവന്ന സിസ്റ്റര്‍ ബേര്ട്ടില പറഞ്ഞതും ഓര്‍മ്മയിലുണ്ട്
ഇപ്പോഴാണ് സമാധാനമായത്. ഇവനൊഴിച്ച് ബോര്‍ഡിങ്ങിലുള്ള എല്ലാ കുഞ്ഞുങ്ങളും കരയുന്നുണ്ടായിരുന്നു അത്രയും ദിവസം ഇവനൊഴികെ. ഞങ്ങള്‍ പലതും പറഞ്ഞ് നോക്കിയതാ ഇവനൊന്ന് കരഞ്ഞു കിട്ടാന്‍. കരയാതെ മനസ്സിലുള്ള വിഷമമെല്ലാം അടക്കിപ്പിടിച്ച് കുഞ്ഞിന് മനസ്സിന് വല്ല അസുഖവും വരുമെന്ന് എല്ലാവരും ഭയന്നിരുന്നു. അമ്മയേ കാണാത്തതില്‍ വിഷമമില്ലേ അച്ഛനേ കാണേണ്ടേ ചേച്ചിയുടെ അടുക്കല്‍ പോകേണ്ടേ എന്നൊക്കെ കിണ്ടിക്കിണ്ടി ചോദിച്ചു ഒന്ന് കരയിപ്പിക്കാന്‍ നൊക്കിയ ശ്രമങ്ങളെല്ലാം പാഴായി
അവസാനം അമ്മ വന്ന് മുന്നില്‍ നി്ന്നപ്പോള്‍ തിരിഞ്ഞോടി കന്യാസ്ത്രിയമ്മയോട് എന്റെ സ്വന്തം അമ്മയോട് സംസാരിക്കാന്‍ അനുവാദം ചോദിച്ച ഞാന്‍ എല്ലാരേയും കരയിപ്പിച്ചു.
ഞാനും കരഞ്ഞു നന്നായിട്ട് . തൊണ്ട കീറി അലറി കരഞ്ഞത് എനിക്കിന്നും നല്ല ഓര്‍മ്മയുണ്ട്.
സിസ്റ്റര്‍ ബേര്ട്ടിലയുടേയും കണ്ണ് അന്ന് നിറഞ്ഞൊഴുകി.
എന്റെ കരച്ചിലിന് ആക്കം കൂട്ടിയത് ഈ അമ്മമാരുടെ കരച്ചിലും കണ്ണുനീരുമായിരുന്നു.
എന്റെ അമ്മയുടേയും പിന്നെ എന്റെ വളര്ത്തമ്മമാരുടേയും.
വളര്‍ത്തമ്മമാരില്‍ പ്രത്യേകിച്ചും സിസ്റ്റര്‍ ബേര്ട്ടിലയുടേത്.
വിവിഡ് മെമ്മറീസില്‍ ഏറ്റവും സുന്ദരവും സ്റ്റണ്ണിങ്ങുമായത് ഒരു കാസ്കേടാണ്.
വലിയ മൈക്കിളെന്നും ചെറിയ മൈക്കിളെന്നും വിളിച്ചിരുന്ന രണ്ട് മൈക്കിളുമാരുണ്ടായിരുന്നു ബോര്ഡിങ്ങില്. അതില്‍ കൊച്ചു മൈക്കിള്‍ മഹാ വികൃതിയും വല്യ പുളുവടി വീരനുമായിരുന്നു. അവന് സൂപ്പര്‍മാനേപ്പോലെ പറക്കാന്‍ പറ്റുമെന്നും പറഞ്ഞോണ്ട് ഒരു മേശപ്പുറത്ത് കേറി നിന്നിട്ട് ഒരു പറക്കല്‍ അറ്റംറ്റ്.
Icarus നേ പോലെ ചിറകൊന്നുമില്ലാതിരുന്നത് കൊണ്ട് ഫ്ലൈറ്റ് അബോര്ട്ടഡായി. താഴേക്ക് വീണോണ്ടിരുന്ന കൊച്ചുമൈക്കിള് ഒരു സപ്പോര്‍ട്ടിന് പിടിച്ചത് സിസ്റ്റര്‍ ബേര്ക്ക്മാന്സിന്റെ ശിരോവസ്ത്രത്തില്‍.
Veil ഉം പിടിച്ചോണ്ട് അവന് താഴേക്ക് വീണ കാഴ്ച്ചയേ വെല്ലുന്ന ആ കാഴ്ച്ച കാണുമ്പോ ഞാനന്ന് മൂന്നിലോ നാലിലോ ആണ്.
നമ്മള് ഈ ഷാംപൂവിന്റെയൊക്കെ പരസ്യത്തില്‍ കാണുന്ന മാതിരി. ഒരു കാസ്കേഡിംഗ് വാട്ടര്‍ഫോള്‍ പോലെറപ്പൂണ്സലിന്റെ സ്വര്‍ണ്ണ മുടിച്ചുരുകളുടെ അത്രയുമോ അതിലധികമോ ഭംഗിയോടെ താഴേക്ക്… സിസ്റ്ററുടെ കാല് മുട്ടുവരെയെങ്കിലും കാണും മുടി, കറങ്ങി കറങ്ങി താഴേക്ക് പതിച്ച മുടിയുടെ ഇന്ഡിസ്ക്രൈബബിള് ഭംഗി എന്റെ കണ്ണില്‍ നിന്നും ഇന്നും മായ്ഞ്ഞിട്ടില്ല. കുഞ്ഞ് കുട്ടികളാണെങ്കിലും ഞങ്ങളൊക്കെ കണ്ട, പുറം ലോകം അത് വരെ കാണാതിരുന്ന അത്രയും മുടിയും (ബിലീവ് മീ, ഇറ്റ് സ്റ്റില്‍ ഇസ് അണ്‍ബിലീവബിള്‍) താങ്ങിവാരിപ്പിടിച്ചെടുത്ത് സിസ്റ്റര്‍ ബേര്ക്ക്മാന്്സ് ധിറുതിയില്‍ നടന്ന് നീങ്ങുന്നത്
സിസ്റ്റര്‍ ബേര്ക്ക്മാന്്സ് എനിക്ക് അമ്മയായിരുന്നു. മറ്റ് ഒരു പാട് കന്യാസ്ത്രീ അമ്മമാരെ പോലെയും, ഇച്ചിരി അധികവും.
ഒന്നിലൊ രണ്ടിലൊ ആയിരുന്ന കാലം എന്നെ ഒരു ദിവസം അടങ്കം പിടിച്ചിരുന്ന സിസ്റ്ററിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഓര്‍ക്കുന്നുണ്ട്. സിസ്റ്റര്‍ കരയുന്നത് കണ്ടിട്ട് ഞാനുമന്ന് കരഞ്ഞു. കാരണമൊന്നുമറിയില്ല.
പിന്നേ സിസ്റ്റര്‍ ആനന്ദലതയും, സിസ്റ്റര്‍ ആന്‍സിയും, സിസ്റ്റര്‍ ജോണിലയും.. പിന്നേയും ഒരുപാട് പേരുണ്ട് പോറ്റമ്മമാരായിട്ട്.
പിന്നീട് തിരുവനന്തപുരത്ത് സര്‍വോദയ വിദ്യാലയ യില്‍ ബോര്ഡിങ്ങില് സിസ്റ്റേഴ്സല്ലായിരുന്നു. അവര്‍ നാല് വരെയുള്ളവരേയാണ് വളര്‍ത്തിയിരുന്നത്. (കിണറ് മത്തായിയെന്ന് ഞങ്ങള്‍ വിളിക്കും) എന്നൊരുത്തന്‍ എനിക്ക് തൊട്ട് ജുനീയറായിട്ട് സ്കൂളിലുണ്ടായിരുന്നു. സ്കൂളില്‍ ചേര്‍ക്കാന്‍ പോലും പ്രായമാവാതിരുന്ന അവനെ കൈ പിടിച്ച് നടക്കാന്‍ പഠിപ്പിച്ചത് കന്യാസ്ത്രീയമ്മമാരായിരുന്നു.
============================
സൂക്ഷ്മമായി നിരീക്ഷിക്കുക (careful observation), ശ്രദ്ധയോടെ സവിസ്തരം പ്രതിപാദിക്കുക (attention to detail) ശാസ്ത്രീയമായി വ്യാഖ്യാനിക്കുക (scientific interpretation) ഒക്കെയാണ് കാര്യക്ഷമമായ ഫോറെന്‍സിക്ക് പ്രാക്ടീസിന് വേണ്ടത്. നിഷ്പക്ഷത ഒഴിച്ചുകൂടാനാവാത്ത ഒരു വെര്ച്ച്യുവാണ്. നോണ്‍ നിഗോഷ്യബിള്.
തെളിവുകളാണ് പ്രധാനം. അവ എത്രത്തോളം വിശ്വാസയോഗ്യമെന്ന് ശാസ്ത്രീയമായി തന്നെ നിര്ണ്ണയിച്ചെടുക്കണം. വാദങ്ങളില്‍ ന്യായ വൈകല്യങ്ങള്‍ വരാതെ നോക്കണം. യുക്തിക്ക് നിരക്കുന്നതായിരിക്കണം നിര്‍വചനങ്ങള്‍.
നീതിയുക്തമല്ലാത്തതും,
പക്ഷപാതപൂര്‍ണ്ണമായതും,
അടിസ്ഥാനമായി യുക്തിഭദ്രമല്ലാത്തതുമായ അഭിപ്രായങ്ങള്‍ വളരെ ഡാമേജിങ്ങാണ്.
ഇതൊക്കെ ഏത് തൊഴിലും പ്രോഫഷണലിസത്തോടെ കൈകാര്യം ചെയ്യാന്‍ ആവശ്യമുള്ള തുരിശ്ശ്.
ഇതാണ് കാതലായ തത്വം.
എല്ലാ കേസുകളിലും ഒരു സയന്റിഫിക് എക്സ്പേട്ടിന്റെ നിലപാട്.
നിഷ്പക്ഷത.
===========================
ബിഷപ്പ് Vs കന്യാസ്ത്രീ എന്നാണെങ്കില്‍, എവിടെ നില്ക്കും എന്നൊരു കണ്ഫ്യുഷനൊന്നും എനിക്കില്ല. അമ്മ 70 വര്‍ഷം മുന്‍പ് കണ്ട കന്യാസ്ത്രിയൊന്നുമല്ല ഇന്നത്തെ കന്യാസ്ത്രീ. അവര്‍ പൊതു സ്ഥലങ്ങളില്‍ കാണപ്പെടുന്നു. പല ജോലികള്‍ ചെയ്യുന്നു. അറിയാം.
പക്ഷേ അവര്‍ ഏത് തൊഴില്‍ മേഘലയില്‍ എന്ത് ജോലി ചെയ്താലും അവര്‍ അവരുടെ വിശ്വാസത്തേയും വിശ്വാസമെന്ന സ്ഥാപനത്തേയും വിശ്വസിച്ച് കഴിയുന്നവരാണ്. ഒരു സമരത്തിലും അവരെ കാണുവാന്‍ കഴിയില്ല. അത് ഒരു മേന്മയായി പറയുകയല്ല. ഒരു പക്ഷേ ഭയമാവാം. അല്ലെങ്കില്‍ നിസ്സഹായരായിപ്പോകുന്നത് കൊണ്ടാവാം എനിക്കറിയില്ല.
ഇതിപ്പോ ഒന്നല്ല. പരാതിക്കാരിയോടൊടപ്പം വേറേയുമുണ്ട് അനേകര്‍, ഐക്യദാര്‍ഢ്യത്തോടെ.
ഈ കേസ് എങ്ങനെ ആയിത്തീയുമെന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ എനിക്ക് ഒരു പ്രതീക്ഷയുമില്ല. സത്യം തെളിയാന്‍ ഞാനൊരു സാധ്യതയും കാണുന്നില്ല.
Scientific medical evidence, വൈദ്യശാസ്ത്രപരമായ തെളിവുകള്‍ – ഒന്നും ഇനി പ്രതീക്ഷിക്കേണ്ട. ആകെയുള്ളത് മനുഷ്യര്‍ സത്യം പറയുമോ എന്ന ചോദ്യമാണ്.
യാതോരു തരത്തിലുമുള്ള witness protection schemesഉം ഇല്ലാത്ത ഒരു രാജ്യം, അതിന്റെ വില മനസ്സിലാക്കാത്ത ഒരു സമൂഹം.
ഇന്ഹറന്റ്ലി കറപ്ടായ, അല്ലെങ്കില്‍ ബ്രൂട്ടലി ഇന്‍സെന്‍സിറ്റീവായ ഒരു പാട്രിയാര്‍ക്കല്‍ ചിന്താരീതി വച്ചു പുലര്‍ത്തുന്ന ജനത, സ്ത്രീ-പുരുഷ, ജാതി-മത-ലിംഗ ഭേദമന്യേ.
ഇവിടെ ഞാന്‍ നിഷ്പക്ഷനല്ല.
കന്യാസ്ത്രീയമ്മമാരുടെ ഒപ്പമാണ്.
ഞാന്‍ ബയസ്ഡാണ്.
അതിന്റെ കാരണം അവര്‍ എന്റെ അമ്മമാരായത് കൊണ്ടല്ല. അത്രയും അമ്മമാരൊന്നുമല്ല എന്നെ അങ്ങനെ ചിന്തിക്കുവാനും പ്രേരിപ്പിക്കുന്നത്.
മറ്റേത് രംഗത്തുമുള്ളത് പോലെ ചിലപ്പോള്‍ അവര്‍ക്കിടയിലും കാണും അട്രോഷ്യസ് പീപ്പിള്‍.
ഞാന്‍ പക്ഷേ അവരോടൊപ്പം നില്‍ക്കുന്നത് എനിക്ക് സ്വബോധം ഉള്ളത് കൊണ്ടാണ്.
സാമാന്യ ബുദ്ധിക്കും, യുക്തിക്കും, ന്യായത്തിനും നിരക്കുന്ന ചി്താരീതിയാണ് എന്റെ തലമണ്ടേലുള്ളത് എന്ന് ഞാന്‍ കരുതുന്നു. അത്രേയുള്ളൂ.
ബിക്കോസ്,
മൈ ഹെഡ് ഈസ് വേര് മൈ ഹെഡ് ഈസ്.
മൈ ആസ് ഈസ് വേര് മൈ ആസ് ഈസ്.
കന്യാസ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സര്‍ക്കാരുകളും നിയമവ്യവസ്ഥയുമൊന്നും.
പക്ഷെ നീതിയേക്കുറിച്ചും നിയമ വാഴ്ച്ചയേക്കുറിച്ചും ആവലാതി കൊണ്ട് നടക്കുന്ന, സത്യവും നീതിയും ഒരു സമൂഹത്തില്‍ നിലനിന്ന് കാണുവാന്‍ ആഗ്രഹിക്കുന്ന, എണ്ണത്തില്‍ കുറവെങ്കിലും തലയിരിക്കേണ്ടിടത്ത് തലയും ആസ് ഇരിക്കേണ്ടിടത്ത് ആസും ഉള്ള സാമാന്യ ബുദ്ധിയുള്ള കുറച്ച് പേരെങ്കിലും ഈ നാട്ടിലൊക്കെയുണ്ട്.
അവരിതൊക്കെ കാണുന്നുണ്ട്.
കന്യാസ്ത്രീയമ്മമാരുടെ കണ്ണുനീരിന് തീഷ്ണതയേറും.
നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ്.
തെരുവില്‍.
അവരെ അവിടെ എത്തിച്ചത് നമ്മളോരോരുത്തരുമാണ്.
അത് മറക്കേണ്ട.
ആരും.