തിരുവന്തപുരം: പ്രളയാനന്തരം തകര്‍ന്ന കേരളത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ശമ്പളം സംഭാവനയായി നല്കുന്ന രീതി 1924 ലും ഉണ്ടായിരുന്നു. 1924 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ദുരിതാശ്വാസത്തിനായ് ജീവനക്കാര്‍ ശമ്പളം സംഭാവന നല്‍കിയത്. പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് വച്ച ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനായി എന്ന ആശയത്തോട് പലരും വിമുകത കാണിക്കുമ്പോഴും 1924 ലെ മാതൃക മിഴിവേറുകയാണ്. തദ്ദേശ സ്ഥാപനങ്ങലും അന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
1924 ആഗസ്റ്റ് 1ന് നായര്‍ ബ്രിഗേഡ് കമാന്‍ഡന്റ് തിരുവിതാംകൂര്‍ ദിവാന് അയച്ച കത്തിലാണ് ശമ്പളം നല്‍കിയിരുന്നെന്ന വ്യക്തമാക്കുന്നത്. പുരാരേഖാവകുപ്പാസ്ഥാനത്ത് അമൂല്യമായ ചരിത്രരേഖകള്‍ക്ക് ഒപ്പം സൂക്ഷിച്ചിരിക്കുകയാണ് ഈ കത്ത്.തിരുവിതാംകൂര്‍ പ്രളയദുരിതാശ്വാസ സമിതിയിലേക്ക് ഒരുദിവസത്തെ ശമ്പളം നല്കാന് സന്തോഷത്തോടെ സമ്മതം അറിയിക്കുന്നതാണ് കത്ത്.
നായര്‍ ബ്രിഗേഡിലെ വിവിധ റാങ്കിലുള്ളവര്‍, മഹാരാജാവിന്റെ അംഗരക്ഷകര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍നിന്ന് ഒരുദിവസത്തെ ശമ്പളമായി ഏകദേശം 750 രൂപ പിടിക്കാമെന്നും കത്തിലുണ്ട്. പ്രളയാന്തരമുള്ള വിലക്കയറ്റം തടയാനും കല്‍ക്കരി ദൗര്‍ലഭ്യത്തെതുടര്‍ന്ന് ട്രയിന്‍ സര്‍വ്വീസ് ചുരുക്കാനും വീട് തകര്‍ന്നവരെ സഹായിക്കാനും കത്തില്‍ പറയുന്നു.