അല്‍ജസീറ ചാനലിന്റെ കശ്മീരിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരിൽ ചാനലിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം തടസ്സപ്പെടും. കശ്മീരിലെ സെെന്യത്തിനെക്കുറിച്ച് പക്ഷപാതപരമായി ഡോക്യുമെന്ററി എടുത്തതാണ് തടസ്സപ്പെടാന്‍ കാരണമെന്നാണ് കേന്ദ്ര സർക്കാർ ചാനലിന്റെ സംരേക്ഷണം വിലക്കുന്നതിന്റെ കാരണമായി പറയുന്നത്.
ചാനലിന്റെ സംപ്രേക്ഷണം വിലക്കിയെന്ന് നേരിട്ട് പറയാതെ ചാനലിന്റെ സെക്യൂരിറ്റി ലെെസൻസ് പിൻവലിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇന്ത്യയില്‍ ഒരു ചാനലിന് സംപ്രേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലീയറന്‍സ് നിര്‍ബന്ധമാണ്. ഔദ്യോഗിക രേഖകള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയം 2010 ഡിസംബര്‍ മൂന്നിന് സെക്യൂരിറ്റി ക്ലീയറന്‍സ് നല്‍കുകയും 2018 മെയ് ഇരുപത്തി ഒന്‍പതിന് പിന്‍വലിക്കുകയും ചെയ്തതാണ്.
സെക്യൂരിറ്റി ലൈസന്‍സ് പിന്‍വലിച്ച സാഹചര്യത്തില്‍ ഇനിയുള്ള സംപ്രേഷണം എങ്ങനെ എന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തില്‍ റിവ്യൂ പെറ്റീഷന് നല്കി പിന്നീടുള്ള തീരുമാനമനുസരിച്ചാകും തുടര്‍ന്നുള്ള സംപ്രേഷണത്തിന്റെ സാധ്യതകൾ അതേ സമയം അല്‍ജസീറ ഇത് വരെ ഈ വിഷയത്തില്‍ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
എ.ജെ.ഐ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അല്‍ജസീറ ചാനല്‍ തങ്ങളുടെ ഡോക്യുമെന്ററിയുടെ മുഴുവന്‍ വേര്‍ഷനില്‍ ഇന്ത്യാ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് 10 മിനുട്ട് ഭാഗം വിശദീകരിക്കുന്നുണ്ട്, ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച ഡോക്യൂമെന്ററിയില്‍ ഈ ഭാഗം നഷ്ടപെട്ടുവെന്നാണ് അല്‍ജസീറയുടെ വിശദീകരണം. എഡിറ്റിങ്ങ് സമയത്ത് പറ്റിയ അബദ്ധമാണെന്ന് പറയുന്നത്.
നേരത്തെയും അല്ജസീറയുുടെ സംപ്രേക്ഷണം കേന്ദ്രം തടസ്സപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. അഞ്ചു ദിവസം സംപ്രേക്ഷണം തടസ്സപ്പെട്ട അല്‍ജസീറ കറുത്ത സ്ക്രീനില്‍ ‘ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം ഈ ചാനല്‍ ലഭ്യമാകുകയില്ല’ എന്ന സന്ദേശമാണ് ചാനലിൽ ഇന്ത്യയിൽ ലഭിച്ചിരുന്നത്.