ചെന്നൈ: അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ച് അപമാനിച്ച സംഭവത്തിൽ എ.ബി.വി.പി മുൻ ദേശീയ പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 ജൂലൈയിൽ നടന്ന സംഭവത്തിലാണ് എ.ബി.വി.പി മുൻനേതാവായ സുബ്ബയ്യ ഷൺമുഖത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
താമസസ്ഥലത്തെ ഒഴിഞ്ഞ പാർക്കിംഗ് സ്ഥലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ ഇയാൾ മൂത്രമൊഴിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഭർത്താവ് ആത്മഹത്യചെയ്തു; സംഭവസ്ഥലത്തേക്ക് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു
വീടിന്റെ വാതിൽപ്പടിയിൽ സുബ്ബയ്യ മൂത്രമൊഴിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ 60 വയസുകാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ സമ്മർദ്ദങ്ങളെ തുടർന്ന് ഇവർക്ക് പരാതി പിൻവലിക്കേണ്ടി വന്നു. കുടുംബത്തിന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നും അതിനാലാണ് പരാതി പിൻവലിക്കേണ്ടി വന്നതെന്നും സ്ത്രീയുടെ ബന്ധു പറഞ്ഞതായി ദേറിപ്പോർട്ട് ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനാൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്