ചെന്നൈ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ പോരാടാൻ യുക്രൈൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്ന് തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥി. കോയമ്പത്തൂർ സ്വദേശിയായ 21-കാരൻ സായ്നികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്നത്.
2018ലാണ് സായ്നികേഷ് ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിൽ പഠിക്കാൻ യുക്രൈനിലേക്ക് പോയത്. 2022-ൽ കോഴ്സ് പൂർത്തിയാക്കി യുക്രൈനിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിയുമായുടെ സഹായത്തോടെയാണ് സായ്നികേഷിനെ ബന്ധപ്പെട്ടത്.
റഷ്യക്കെതിരെ പോരാടുന്നതിന് താൻ യുക്രൈൻ അർദ്ധസൈനിക സേനയിൽ ചേർന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രൈനിലെ ഒരു അർദ്ധസൈനിക വിഭാഗത്തിലാണ് സായ്നികേഷ് ചേർന്നതെന്ന് ഇന്ത്യൻ രഹസ്യാന്വേഷ വിഭാഗത്തിന് ലഭിച്ച വിവരം