ന്യൂഡൽഹി: ഗൾഫടക്കമുള്ള വിദേശ രജ്യങ്ങളിലെ പ്രവാസികളുടെ മടക്കത്തിന് കർശന ഉപാധികളുമായി കേന്ദ്രം. നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന എല്ലാ മലയാളി പ്രവാസികൾക്കും തിരിച്ചെത്താൻ സാധിക്കില്ല. പ്രവാസികളെ മടക്കി എത്തിക്കാൻ കേരളത്തിന്റെ മാനദണ്ഡം അഗീകരിക്കില്ലെന്ന് കേന്ദ്രം.
നാലു ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവരവിനായി രജിസ്ട്രേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്നത്. എന്നാൽ മടങ്ങിയെത്തേണ്ടവരുടെ കേന്ദ്രപട്ടികയിൽ രാജ്യത്ത് ആകെ രണ്ട് ലക്ഷം പേർമാത്രമാണുള്ളത്. അടിയന്തര സ്വഭാവമുള്ളവരെ മാത്രമാണ് എത്തിക്കുക.
വിസാ കാലാവധി തീർന്നവർക്കും മടങ്ങാം. ലോക്ക് ഡൗണിന് മുമ്പ് പോയി കുടുങ്ങിയവർക്കും മുൻഗണന. കേന്ദ്ര സർക്കാർ ഇതിനായി ഒരു മാനദണ്ഡം തയ്യാറാക്കിയിരിക്കുകയാണ്. രജിസ്ട്രർ ചെയ്ത മുഴുവൻ ആളുകളെയും മടക്കികൊണ്ടുവരണമെന്നു കേരളം പറയുമ്പോഴും രണ്ടു ലക്ഷത്തിൽ താഴെ വരുന്ന ആളുകളുടെ പട്ടികയിലേക്ക് എണ്ണം ചുരുക്കുകയാണ് കേന്ദ്രം.