ബെംഗളൂരു: കൊവിഡ് 19 പിടിപെട്ട മുസ്ലിങ്ങളാണെന്നും അസുഖം പരത്തുമെന്നും ഭീഷണിപ്പെടുത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ ആർഎസ് എസ് പ്രവർത്തകരായ ഹിന്ദു യുവാക്കളെ പോലിസ് പിടികൂടി. കർണാടക മാണ്ഡ്യ ജില്ലയിലെ പോലിസ് ചെക്ക് പോസ്റ്റിൽ പരിഭ്രാന്തി സൃഷ്ടിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവമെന്ന് ഡെക്കാൻ ഹെറാൾഡ് റിപോർട്ട് ചെയ്തു.
ഓട്ടോറിക്ഷയിൽ ടെൻഡേക്കരെ ചെക്ക്പോസ്റ്റിലെത്തിയ മഹേഷ്, അഭിഷേക്, ശ്രീനിവാസ് എിവരെയാണ് റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് കെആർ പേട്ട് തഹസിൽദാർ എം ശിവമൂർത്തി പിടിഐയോട് പറഞ്ഞായും റിപോർട്ടിലുണ്ട്. മൂവർ സംഘത്തെ ചെക്ക്പോസ്റ്റിൽ തടഞ്ഞപ്പോൾ, അവരിലൊരാൾ തങ്ങൾ കൊറോണ ബാധിച്ച മുസ് ലിംകളാണെന്നും രോഗം പരത്തുമെന്നും പറഞ്ഞ് ഹോം ക്വാറന്റൈനിലുണ്ടായിരുന്നപ്പോൾ കൈക്ക് പതിച്ചതെന്നു പറഞ്ഞ മുദ്ര കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തങ്ങളെ തടങ്കലിൽ വച്ചാൽ രോഗം പടരുമെന്നു പറഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പോലിസ് സഹായത്തോടെ ഇവരെ ബാലെക്കരെയിൽ നിന്ന് പിടികൂടി. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരായ യുവാക്കൾക്കു രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികൾ ഹിന്ദുക്കളാണെങ്കിലും തങ്ങൾ കൊവിഡ് 19 ബാധിച്ച മുസ്ലീങ്ങളാണെന്നു പറഞ്ഞാണ് പരിഭ്രാന്തി സൃഷ്ടിച്ചതെന്നും തഹസിൽദാർ ശിവമൂർത്തി വാർത്താകുറിപ്പിൽ അറിയിച്ചു.
മുസ്ലങ്ങളൊന്നും കെആർ പെട്ടിലേക്ക് രോഗം പകർത്താൻ വന്നിട്ടില്ലെന്നും ന്യൂനപക്ഷ സമുദായ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗം പരത്തുന്നതെന്നത് ശരിയല്ലെന്നും ആരും പരിഭ്രാന്തരാവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.