ചെന്നൈ: കോവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടർന്ന് മദ്യം കിട്ടാത്തതിനാൽ നടി മനോരമയുടെ മകൻ ഭൂപതി ഉറക്ക ഗുളിക കഴിച്ചതായി റിപ്പോർട്ടുകൽ. അമിത അളവിൽ ഗുളികൾ കഴിച്ചതിനാൽ ഗുരുതരാവസ്ഥയിൽ ഭൂപതിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അറിയുന്നത്.
രാജ്യം സമ്പൂർണമായും കൊറോണ പ്രതിസന്ധികളെ തുടർന്നാണ് ലോക്ഡൗൺ ചെയ്തത്. ഇതോടെ മദ്യ ഷോപ്പുകളും ബാറുകളും അടച്ചു. മദ്യം കിട്ടാത്തതിാനാൽ തമിഴ്നാട്ടിൽ പെയിന്റും വാർണിഷും കഴിച്ച് മൂന്നുപേർ മരിച്ച വാർത്തയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
നേരത്തെ കേരളത്തിലും മദ്യം ലഭിക്കാത്തതിനെത്തുടർന്ന് അഞ്ചോളം പേർ ആത്മഹത്യ ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു റിക്ഷാ ഡ്രൈവർ ലോക്ക്ഡൗൺ സമയത്ത് മദ്യം ലഭിക്കാത്തതിൽ വിഷാദാവസ്ഥയി സ്വയം തീകൊളുത്തിയിരുന്നു. അതേ സമയം മനോരമയുടെ മകനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.