കൊച്ചി: ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് രശ്മി നായര്‍. ഹലാല്‍ അല്ലാത്ത ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത് കൃത്യമായ മതവിദ്വേഷ പ്രചാരണമാണെന്ന് രശ്മി നായര്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിയുടെ പ്രതികരണം. ഹലാല്‍ ഫുഡോ ബീഫോ പോര്‍ക്കോ ആളുകള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും വിളമ്പാനും ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് സംഘികളും സുഡാപ്പികളും മനസിലാക്കേണ്ടതുണ്ടെന്ന് രശ്മി പറയുന്നു.
‘ഒരാള്‍ നടത്തുന്ന ഹോട്ടലില്‍ ഹലാല്‍ ഭക്ഷണം വിളമ്പണോ വേണ്ടയോ എന്നതൊക്കെ അയാള്‍ മാത്രം തീരുമാനിക്കുന്ന കാര്യമാണ് ഹലാല്‍ വേണ്ടവര്‍ അത് ലഭിക്കുന്നിടത്തു പോയി കഴിക്കുക എന്നതാണ് ശരി അത് തടയാന്‍ ആരും വരാത്തിടത്തോളം അവിടെ എങ്ങനെ പാചകം ചെയ്യുന്നു എന്നത് നിങ്ങളുടെ വിഷയമല്ല .
ഹലാല്‍ അല്ലാത്ത ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത് കൃത്യമായ മതവിദ്വേഷ പ്രചാരണമാണ് അതിനു സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കുക എന്ന അജണ്ടയുണ്ട് അത്തരത്തിലുള്ള പ്രചാരവേലകള്‍ക്കെതിരെ കേസെടുക്കണം’ – എന്ന് രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഹലാല്‍ ഫുഡോ ബീഫോ പോര്‍ക്കോ ആളുകള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും വിളമ്പാനും ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് സംഘികളും സുഡാപ്പികളും മനസിലാക്കേണ്ടതുണ്ട് . ഒരാള്‍ നടത്തുന്ന ഹോട്ടലില്‍ ഹലാല്‍ ഭക്ഷണം വിളമ്പണോ വേണ്ടയോ എന്നതൊക്കെ അയാള്‍ മാത്രം തീരുമാനിക്കുന്ന കാര്യമാണ് ഹലാല്‍ വേണ്ടവര്‍ അത് ലഭിക്കുന്നിടത്തു പോയി കഴിക്കുക എന്നതാണ് ശരി അത് തടയാന്‍ ആരും വരാത്തിടത്തോളം അവിടെ എങ്ങനെ പാചകം ചെയ്യുന്നു എന്നത് നിങ്ങളുടെ വിഷയമല്ല . ഹലാല്‍ അല്ലാത്ത ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത് കൃത്യമായ മതവിദ്വേഷ പ്രചാരണമാണ് അതിനു സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കുക എന്ന അജണ്ടയുണ്ട് അത്തരത്തിലുള്ള പ്രചാരവേലകള്‍ക്കെതിരെ കേസെടുക്കണം .
ഹലാൽ ഫുഡോ ബീഫോ പോർക്കോ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും വിളമ്പാനും ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന്…
Posted by Resmi R Nair on Friday, January 15, 2021