തൃശൂർ: കൊരട്ടി മേലൂരിൽ വിദ്യാർഥിനിയെ രണ്ടംഗ സംഘം മർദിച്ച് മുടി മുറിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. സുഹൃത്തായ പെൺകുട്ടിയാണ് തന്റെ മുടി മുറിച്ചതെന്ന് പരാതിക്കാരി വെളിപ്പെടുത്തി. മുടി മുറിച്ചതിന്റെ പേരിൽ ശകാരം ഭയന്നാണ് പരാതി ഉന്നയിച്ചതെന്ന് പോലീസ് പറയുന്നു.
കൂലിയെച്ചൊല്ലി തര്‍ക്കം, സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍, പിടിയില്‍
വാനിൽ വന്ന സ്ത്രീയും പുരുഷനും മുടിമുറിക്കുകയും മുഖത്തടിച്ചുവെന്നുമാണ് കുട്ടി പറഞ്ഞത്. എന്നാൽ സിസിടിവിയിൽ പൊലീസിന് വാൻ കണ്ടെത്താനായില്ല. കുട്ടിയുടെ ദേഹത്തുള്ള ആഭരണങ്ങളൊന്നും നഷ്ടമായിട്ടില്ല. കുട്ടിയോട് വീണ്ടും കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് യാഥാർഥ്യം പുറത്തായത്.