കൊച്ചി: പ്രമുഖ നടി കെ പി എസി ലളിതയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകാണ്. മലയാള സിനിമാലോകത്തിന് തീരനഷ്ടമാണ്. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന കെപിഎസി ലളിത കഴിഞ്ഞ ദിവസം രാത്രിയിലാണ് വിടവാങ്ങിയത്.
തൃപ്പൂണിത്തുറയില്‍ മകനും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്ഡ വൈകീട്ട് അഞ്ചുമണിയ്ക്കാണ് സംസ്കാരം നടക്കുക. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ കെപിഎസി ലളിതയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. രാവിലെ എട്ടു മുതല്‍ 11.30 വരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക.
also read; 1.5 ലക്ഷം കി.മി ഓടി, കാറിന് പ്രായമായി: ഗവർണർക്ക് പുതിയ ബെൻസ് എസ്.യു.വി വേണം, നിർദേശവുമായി രാജ്ഭവൻ
തുടര്‍ന്ന് ഉച്ചയോടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കും. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തന് നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങളുണ്ട്.
1970 ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെ എസ് സേതുമാധവനായിരുന്നു സംവിധായകന്. തുടര്‍ന്ന് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്, വാഴ് വേ മായം, ത്രിവേണി, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലെ സ്ഥിരംസാന്നിധ്യമായി. സഹനായിക വേഷങ്ങളിലായിരുന്നു ഏറെയും പ്രത്യക്ഷപ്പെട്ടത്. ഹാസ്യവേഷങ്ങളെ ഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ഏറെ ജനപ്രിയ നടിയാക്കിയത്.