ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ടൊറന്റോയിലെ ഔദ്യോഗിക വസതിയിൽനിന്നു രഹസ്യസങ്കേതത്തിലേക്ക് താമസംമാറ്റി. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് ജനം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രിയും കുടുംബവും രഹസ്യസങ്കേതത്തിലേക്ക് താമസം മാറ്റിയത്.
ചിറകിനോട് ചേർന്നും കാലുകൾ; വളർത്താനായി വാങ്ങിയ താറാവ് കുഞ്ഞിന് നാല് കാല്
ട്രക്ക് ഡ്രൈവർമാർക്ക് വാക്സീൻ നിർബന്ധമാക്കിയിരുന്നു. പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. കോവിഡ് വാക്സീൻ ഉത്തരവുകളും മറ്റു നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരും മറ്റു പ്രതിഷേധക്കാരുമാണ് ശനിയാഴ്ച പൊതുനിരത്തിലേയ്ക്ക് ഇറങ്ങിയത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി രംഗത്തെത്തിയവരിലും കുട്ടികൾ ഉൾപ്പെടുന്നുണ്ട്.
അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ചും നൂറുകണക്കിന് പ്രതിഷേധക്കാർ പാർലമെന്റ് പരിസരത്തേക്ക് എത്തിയതിനെത്തുടർന്ന് പോലീസ് കനത്ത ജാഗ്രതയിലാണ്. ടൊറന്റോയിലെ യുദ്ധസ്മാരകത്തിൽ പ്രതിഷേധക്കാർ നടത്തിയ പ്രകടനത്തെ സർക്കാർ അപലപിച്ചു.
I am sickened to see protesters dance on the Tomb of the Unknown Soldier and desecrate the National War Memorial. Generations of Canadians have fought and died for our rights, including free speech, but not this. Those involved should hang their heads in shame.
— General / Général Wayne Eyre (@CDS_Canada_CEMD) January 29, 2022
പ്രതിഷേധം അക്രമാസക്തമാകുമോയെന്ന് ആശങ്കയുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ വെള്ളിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കനേഡിയൻ കാഴ്ചപ്പാടുകളുമായി ഒത്തുപോകാത്ത ഒരു ചെറിയ ന്യൂനപക്ഷത്തിന്റേതാണ് പ്രതിഷധമെന്നും ട്രൂഡോ പറഞ്ഞു.