പടപ്പറമ്പ്: ഇനി ഇരുളിനെ ഭയക്കാതെ പാത്തുമ്മയ്ക്ക് അടച്ചുറപ്പും സുരക്ഷിതവുമായ വീട്ടിൽ അന്തിയുറങ്ങാം. കുറുവ പഞ്ചായത്തിലെ പാങ്ങ് ആലസൻപടിയിൽ താമസിക്കുന്ന പരുത്തികുന്നൻ പാത്തുമ്മയ്ക്കാണ് സുമനസുകളുടെ സഹായത്താൽ വീട് ഒരുങ്ങിയത്.
പത്ത് വർഷത്തോളമായി വൃക്കരോഗത്തെത്തുടർന്ന് ഡയാലിസിസ് ചെയ്യുകയാണ് പാത്തുമ്മ. അപകടാവസ്ഥയിലായ ഇവരുടെ പഴയ വീട് ശരിയാക്കാനുള്ള സാമ്പത്തിക ശേഷി പാത്തുമ്മയ്ക്ക് ഉണ്ടായിരുന്നില്ല.
ഇതോടെ വീട് പൊളിച്ച് പുതുക്കിപ്പണിയാൻ സാമൂഹികപ്രവർത്തകൻ നാസർ മാനു, ടിെ. റഷീദലി, ജാസിർ കൊട്ടാമ്പാറ എന്നിവരുടെ നേതൃത്വത്തിൽ സഹായമെത്തിക്കുകയായിരുന്നു.