ജമ്മുകശ്മീരിലെ ബന്ദിപോരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. വടക്കൻ കശ്മീരിലെ ബന്ദിപോരയിലെ വാത്നിര പ്രദേശത്താണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്.
ഭീകരവാദികൾ സൈന്യത്തിന് നേരെ നേരെ വെടിയുതിർത്തതോടെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ, ബിജെപി നേതാവ് ബാരിയെയും കുടുംബാംഗങ്ങളെയും കൊന്ന സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.