പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുൾപ്പടെ ഇരുപത്തിമൂന്ന് വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവ്. പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം കെട്ടിവെക്കാൻ വൈകിയതിനെ തുടർന്നാണ് കോടതിയുടെ ഈ ഉത്തരവ്
കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്ത് വിൽക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോൺസൺ ഉത്തരവിട്ടിരിക്കുന്നത്. 1,14,16,092 രൂപയാണ് കുടിശിക. അഡ്വ. അനിൽ പി നായർ, അഡ്വ. കെ പ്രവീൺ ബാബു എന്നിവർ മുഖാന്തരം നൽകിയ ഹർജിയിലാണ് ജപ്തി നടപടികൾക്ക് ജഡ്ജ് ഉത്തരവിട്ടത്.