തിരുവനന്തപുരം: അമ്പൂര്‍ കൊലപാതകത്തില്‍ അന്വേഷണത്തിന് വഴിത്തിരവായത് പ്രധാനപ്രതി അഖിലിന്റെ ഫോണ്‍ കോള്‍. ലഡാക്കിലേക്ക് മടങ്ങിയ അഖില്‍ സുരക്ഷിതമായ ഒളിത്താവാളത്തിലേക്ക് മാറാനായി പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ചതാണ് നിര്‍ണ്ണായക വഴിത്തിരിവായത്.
രാഖിയെ കൊലപ്പെടുത്തിയ ശേഷം ലഡാക്കിലെ സൈനിക ക്യാമ്പിലേക്കെന്ന് പറഞ്ഞുമടങ്ങിയ അഖില്‍ ജോലിയില്‍ പ്രവേശിച്ചില്ലെന്ന് പോലീസ് കണ്ടെത്തി. അതേസമയം പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ അഖില്‍ സുരക്ഷിതമായ ഒളിത്താവളത്തിലേക്ക് മാറാന്‍ തീരുനമാനിക്കുകയും ഇതിനായി വീട്ടിലേക്ക് വിളിച്ച് പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഈ ഫോണ്‍ കോളാണ് പോലീസിന് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.
അഖില്‍ നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ പോലീസ് വിമാനത്താളത്തില്‍ നിരീക്ഷണം ശക്തമാക്കി. തുടര്‍ന്ന് ശനിയാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് അഖിലിനെ മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ അഖില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. അതിനിടെ ദുര്‍ഗന്ധം വരാതിരിക്കാനായി രാഖിയുടെ മൃതദേഹം നഗ്നമാക്കി ഉപ്പു വിതറിയ അതിബുദ്ധി പ്രതികള്‍ക്ക് വിനയായി മാറുകയും ചെയ്തു. ഉപ്പു വിതറിയതോടെ മൃതദേഹം വേഗത്തില്‍ ജീര്‍ണിച്ചില്ല. ഇതോടെ കഴുത്തില്‍ കയറിട്ടു കുരുക്കിയ പാടുകളെല്ലാം ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ഒരുമിച്ച് ജീവിക്കണമെന്ന്
രാഖിയുടെ നിര്‍ബന്ധമാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഖില്‍ പോലീസിന് മൊഴി നല്‍കിയത്.
കൊലപാതകം ആസൂത്രണം ചെയ്തതുള്‍പ്പെടെ എല്ലാ കാര്യത്തിലും സഹോദരന് രാഹുല്‍ സഹായിച്ചെന്ന് അഖില്‍ പോലീസില്‍ മോാഴി നല്കി. രാഖിക്ക് തന്നേക്കാള്‍ പ്രായം കൂടുതലായിരുന്നെന്നും വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്നും അഖില്‍ പറഞ്ഞു. അതേസമയം രാഖിയുടെ മൃതദേഹം മറവു ചെയ്യാന്‍ പാതാവ് മണിയനാണ് കുഴി എടുത്തത്. എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കല്ലെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍ പുതുതായി പണിയുന്ന വീടിന് സമീപം വലിയ കുഴിയെടുക്കുന്നത് എന്തിനെന്ന് അയല്‍വാസികള്‍ ചോദിച്ചപ്പോള്‍ മരം നടാന്‍ എന്ന മറുപടി പിതാവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന അഖിലിന്റെ വാദം പൊളിച്ചത്. പറമ്പില്‍ കിളച്ചതും കുഴിയെടുത്തതുമെല്ലാം അഖിലിന്റെ പിതാവ് മണിയനും കൂടി ചേര്‍ന്നാണെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം നഗ്നയാക്കി കുഴിച്ചിട്ടത്, എന്നെങ്കിലും കിട്ടിയാലും ആരുടെയെന്ന് തിരിച്ചറിയാതിരിക്കാനാണെന്നും പ്രതികള്‍ പറഞ്ഞു.