കൊച്ചി: ഫോർട്ട്കൊച്ചിയിൽ മത്സ്യബന്ധനം കഴിഞ്ഞ് വള്ളത്തിൽ മടങ്ങവേ മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റതായി പരാതി. നേവി ക്വാർട്ടേഴ്സിന് സമീപത്തു വെച്ച് തൊഴിലാളിയുടെ ചെവിയിലാണ് വെടിയേറ്റത്.
അൽ റഹ്മാൻ വള്ളത്തിലെ തൊഴിലാളി അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന്റെ വലത് ചെവിമുറിച്ചാണ് വെടിയുണ്ട പാഞ്ഞത്. തലനാരിഴയ്ക്കാണ് സെബാസ്റ്റ്യന്റെ ജീവൻ രക്ഷപ്പെട്ടത്.
നേവി ഉദ്യോഗസ്ഥർ ഫയറിങ് പരിശീലനം നടത്തിയിരുന്നുവെന്നും ഇത് ഉന്നം തെറ്റി പതിച്ചതാകാമെന്നുമാണ് സംശയം. എന്നാൽ വെടിയുണ്ട തങ്ങളുടേതല്ലെന്നാണ് നേവിയുടെ വാദം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
also read- കാട്ടാക്കടയിൽ തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു
നേവിയുടെ ഫയറിങ് പരിശീലനത്തിനിടെ വെടിയുണ്ട ഉന്നം തെറ്റിവന്നതാകാമെന്ന് പോലീസും പറയുന്നുണ്ടെങ്കിലും ഉണ്ട സൈന്യം ഉപയോഗിക്കുന്നതിനേക്കാൾ ചെറുതാണെന്ന് നേവി പറയുന്നു. വെടിയേറ്റ സെബാസ്റ്റ്യന്റെ നില തൃപ്തികരമാണ്.