കോന്നി: പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പ് നിര്‍ദേശിച്ച ടൂള്‍സ് ഉപയോഗിച്ച് പിടിച്ച വാവ സുരേഷിന് അഭിനന്ദനം. സേഫ്റ്റി ബാഗും, ഹുക്കും ഒക്കെയായിട്ടാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷിന്റെ ‘ആദ്യത്തെ പാമ്പ് പിടുത്തം’ ഏറെ ചര്‍ച്ചയായിരുന്നു.
കോന്നി മണ്ണീറയിലാണ് കഴിഞ്ഞ ദിവസം രാജവെമ്പാല എത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പ് സ്ട്രൈക്കിങ് ഫോഴ്സിനെയും വാവ സുരേഷിനേയും വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് തന്നെ വാവ സുരേഷ് എത്തി.
എന്നാല്‍ വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി സുരേഷ് കാത്തുനില്ക്കുകയായിരുന്നു. പിന്നാലെ വനപാലകരും എത്തി. വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേര്‍ന്നാണ് വാവയും പാമ്പിനെ പിടിച്ചത്.
also read- അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്കുനേരെ ഭീകരാക്രമണം; പുരോഹിതൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു
തുടര്‍ന്ന് വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന് രംഗത്തെത്തി. പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയവെ തനിക്ക് നല്കിയ വാക്ക് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.