തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്-ടാക്സി നിരക്ക് വർധിപ്പിച്ചു. മന്ത്രിസഭായോഗം ബസ് വർധനവിന് അംഗീകാരം നൽകുകയും ചെയ്തു. ബസിന്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ ചാർജ് മിനിമം 30 രൂപയായുമായാണ് വർധിപ്പിച്ചത്. അതേസമയം, ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി.
നിരക്ക് വർധിപ്പിക്കാനുള്ള രാമചന്ദ്രൻ കമ്മിറ്റിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മേയ് ഒന്നുമുതൽ നിരക്ക് വർധിപ്പിക്കാനാണ് ആലോചന. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു.