കോട്ടയം: ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംഭവത്തിൽ പിഎഫ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. കണ്ണൂർ സ്വദേശിയും ഗെയ്ൻ പി എഫ് സംസ്ഥാന നോഡൽ ഓഫീസർ വിനോദ് സി.ആർ. ആണ് പിടിയിലായത്. കോട്ടയത്തെ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് തളിക്കാവ് അശ്വതി അപ്പാർട്ട്മെന്റിലെ വിസ്മയ വീട്ടിലെ വിനോദ് ചന്ദ്രൻ ആർ. 41കാരനായ ഇയാൾ ഗവൺമെൻറ് എയ്ഡഡ് ഇൻസ്റ്റിറ്റിയഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസർ പദവിയാണ് വഹിക്കുന്നത്.
കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയിലാണ് നടപടി. ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അധ്യാപികയെ നിരന്തരം ഫോൺ വിളിക്കുകയായിരുന്നു. കോട്ടയത്ത് എത്തിയ ശേഷം ഇയാൾ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. മറ്റൊരു ഷർട്ട് വാങ്ങി ഹോട്ടൽ റൂമിലേക്ക് എത്താനായിരുന്നു നിർദ്ദേശം.
ഇത് പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം ചെയ്യാനാണെന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇന്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്നാണ് ഹോട്ടൽ മുറിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്.