ആലുവ:പെൺസുഹൃത്തിനൊപ്പം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങാനിറങ്ങിയ കുട്ടി റൈഡറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് ശ്രദ്ധിയിൽപ്പെട്ടു. നമ്പർപ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് പൊക്കിയത്. എംവിഡിയുടെ വലയിൽ കുടുങ്ങിയത് കുട്ടമശേരി സ്വദേശിയായ കുട്ടി റൈഡറെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാഹന പരിശോധിക്കാനായി നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിർത്താതെ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. എന്നാൽ വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷൻ നമ്പർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും എംവിഡി ഉദ്യോഗസ്ഥർ ഉടമയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ, വാഹനം വിറ്റതാണെന്നാണ് ഇയാൾ അറിയിച്ചത്. ശേഷം പുതിയ ഉടമയുടെ നമ്പർ നൽകുകയും ചെയ്തു.
എന്നാൽ അവസാനം 4 ആളുകളുടെ കൈകളിൽ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. ഇതേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 2021-ൽ ഈ വാഹനത്തിനെതിരെ എടുത്ത ഒരു കേസ് കണ്ടെത്താനായി. വാഹനത്തിന്റെ അന്നത്തെ ഉടമയെ അതിൽനിന്ന് ബന്ധപ്പെട്ടു.നിലവിൽ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോൾ വാഹനം ഉപയോഗിച്ചിരുന്നത്. ഇത് കണ്ടുപിടിച്ചതോടെ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കുകയായിരുന്നു മോട്ടോർ വാഹന വകുപ്പ്.