പൊന്നാനി: പൊന്നാനി തീരത്തു നിന്ന് ലക്ഷദ്വീപിലേയ്ക്ക് കപ്പൽമാർഗ്ഗം യാത്രയൊരുക്കാൻ വഴികൾ തേടുന്നു. കാലങ്ങളായി ഹൃദയങ്ങൾ ഇണക്കപ്പെട്ട രണ്ട് നാട്ടുകാർ തമ്മിൽ നേർക്കുനേരെ സഞ്ചരിക്കാൻ വഴിവെട്ടുന്നതി നുള്ള ആദ്യ ചുവടിന്റെ ഭാഗമായി ഉന്നതതല ആലോചനായോഗം നടന്നു. ദ്വീപി ചക്കരയും, മാസും, അമ്പ മൊക്കെ പൊന്നാനിക്കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നൊരു കാലമുണ്ടായിരുന്നു.
ലക്ഷദ്വീപിൽ നിന്നുള്ള ഈ ഉൽപ്പന്നങ്ങൾ പൊന്നാനിക്കാൻ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടന്നവയായിരുന്നു. ചൂര മീൻ വേവിച്ച് ഉണക്കിയുണ്ടാക്കുന്ന മാസിട്ട ചമ്മന്തിയും കറിയും പൊന്നാനിയുടെ വിശപ്പടക്കിയ വിഭവങ്ങളായിരുന്നു. മാസിട്ട ചമ്മന്തിയുടെ രുചിയും, ദീപിചക്കരയുടെ മധുരവും, അമ്പറിന്റെ സുഗന്ധവും ലക്ഷദ്വീപിനെ പൊന്നാ നിക്കാരുടെ ഹൃദയത്തിലാണ് കൊളുത്തി നിറുത്തിയത്.
കാലങ്ങളായി കേട്ടും പൊന്നാനി തീരത്തു നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽമാർഗ്ഗം യാത്രയൊരുക്കുന്നത് സംബന്ധിച്ച് നടന്ന ഉന്നതല ആലോചനാ യോഗം ചിട്ടും ശീലമുള്ള ദ്വീപിലേക്ക് നേരിട്ട് പോകാനുള്ള സാഹചര്യങ്ങൾക്ക് വഴി തുറക്കുന്നതായിരുന്നു പൊന്നാനിയിൽ നടന്ന ആലോചന യോഗം ഒരിക്കലെങ്കിലും ദ്വീപ് കാണാൻ കൊതിച്ചവരായിരിക്കും പൊന്നാനിക്കാർ. മഖ്ദൂമിന്റെയും ഉമർഖാസിയുടേയും നാട് ദ്വീപുകാർക്കും ഏറെ പ്രിയപ്പെട്ടതാണ്.
ബേപ്പൂരും കൊച്ചിയിലും പോയി ദ്വീപ് കണ്ടു വന്നവർ ഏറെയുണ്ടിവിടെ. പൊന്നാനി തീരത്തു നിന്ന് കപ്പലേറി ദ്വീപിൽ കാലുകുത്താൻ മോഹിച്ച പഴമക്കാർക്കു മുന്നിൽ പുതു തലമുറ യാത്രയുടെ വഴികൾ തേടുകയാണ്. പൊന്നാനി തീരത്തേക്ക് അടുപ്പിക്കുന്ന കാര്യത്തിൽ ഷിപ്പ് പൈലറ്റ് ഉറപ്പു നൽകി. ദ്വീപിലെ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദ്വീപ് നിവാസികൾ സ്വയം സന്നദ്ധമായി. മാരിടൈം ചെയർമാൻ വിവിധ സാധ്യതകൾ വിശദീകരിച്ചു.
എം.എൽ.എയും എംപിയുടെ പ്രതിനിധിയും നോർക്ക വൈസ് ചെയർമാനും, നഗരസഭാ ചെയർമാനും യാത്ര സാധ്യമാകുമെന്ന ഉറപ്പ് പങ്കുവെച്ചു. മറ്റിടങ്ങളിൽ നിന്ന് ദിക്കുള്ള യാത്രയേക്കാൾ 20 മൈൽ വരെ ദൂരക്കുറവുണ്ട് പൊന്നാനിയിലേയ്ക്ക്. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പൊന്നാനി പ്രസ്ക്ലബ്ബാണ് ദ്വീപിലേക്കുള്ള യാത്രാ സാധ്യതയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ വിവിധ മേഖലയിലുള്ളവരെ ചേർത്ത് പഠനയാത്ര നടത്താൻ തത്വത്തിൽ ധാരണയായി.
മാർച്ച് 26 പൊന്നാനി ഹാർബറിൽ കപ്പലടുപ്പിച്ച് യാത്ര തിരിക്കാനാണ് തീരുമാനം. അനുമതികൾക്കായി ഇടപെടലുകൾ നടത്താൻ പ്രത്യേക ചുമതലകൾ നൽകി , കപ്പൽ പൊന്നാനി നിന്നുള്ള യാത്രക്ക് ദ്വീപിലേക്ക് സഞ്ചാരപാത തു റക്കുന്നതോടെ വലിയ മാറ്റങ്ങൾ പൊന്നാനിയെ തേടിയെത്തും. ടൂറിസം രംഗത്ത് ശ്രദ്ധേയമായ ഉണർവുണ്ടാകും.
ആലോചന യോഗത്തിൽ പി. നന്ദകുമാർ എം.എൽഎ . നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി . ശ്രീരാ മകൃഷണൻ , നഗരസഭ ചെയർമാൻ ശിവദാസ് ആറ്റപറം , മാരിടൈം ചെയർമാൻ അഡ്വ . പി.ജെ മാത്യു , കോഴിക്കോട് പോർട്ട് ഓഫീസർ അശ്വനി പ്രതാപ് പോർ പൈലറ്റ് പ്രതീഷ് ജി നായർ , ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് കാസിം കോയ , അഡ്വ . പി.കെ.ഖലീമുദ്ദീൻ , അഷറഫ് കോക്കൂർ , അർഷാദ് തിരുനെലി , ഒ.ഒ. ശംസു , ഫർഹാൻ ബിയ്യം ,ടി ,ജമാലുദ്ദീൻ , ലക്ഷദ്വീപ് പ്രതിനിധികളായ കെ.കെ ഷമീം , സി.എം അബ്ദുൾമുഹ്സിൻ , സമീർ ഡയാന , പ്രസ് ക്ലബ്ബ് സെക്രട്ടറീ ജിബീഷ് വൈലിപ്പാട്ട് , വൈസ് പ്രസിഡന്റ് സക്കരിയ പൊന്നാനി എന്നിവർ സംബന്ധിച്ചു .