പത്തനംതിട്ട: കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം ജനജീവിതം സ്തംഭിപ്പിക്കുന്നതിനിടെ, ജീവനും കയ്യില്‍പ്പിടിച്ച് ഈ രാത്രി ചെലവഴിക്കാന്‍ വിധിക്കപ്പെട്ട് നൂറുകണക്കിനുപേര്‍.
പമ്പ നിറഞ്ഞുകവിഞ്ഞതോടെ പത്തനംതിട്ടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം തിരിച്ചു. അസാധാരണ പ്രളയത്തില്‍ മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലായി. പത്തനംതിട്ട ജില്ലയിലെ റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിയിരിക്കയാണ്.
നേരം ഇരുട്ടിവെളുക്കുമ്പോള്‍ ജീവനോടെയുണ്ടാകുമോ എന്നു പോലുമറിയാത്ത അവസ്ഥയിലാണ് ഇവര്‍. രാത്രി വൈകിയും കനത്ത മഴ തുടരുന്നതിനാല്‍ വെള്ളം അടിക്കടി ഉയരുന്നത് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
തിരുവല്ല ഫയര്‍ഫോഴ്സ് ഓഫിസില്‍ മാത്രം രാവിലെ പതിനൊന്നിനും വൈകിട്ട് എട്ടിനുമിടയില്‍ ഫോണിലൂടെ മാത്രം സഹായം തേടി ആയിരത്തിലധികം വിളികള്‍ വന്നതായി അധികൃതര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ സര്‍വസജ്ജമായ കണ്ട്രോള് റൂം തുറന്നു കഴിഞ്ഞതായി മന്ത്രി മാത്യു ടി. തോമസ് അറിയിച്ചിട്ടുണ്ട്. വ്യാഴം രാവിലെ മുതല്‍ പത്തനംതിട്ടയിലെ കണ്ട്രോള് റൂം രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്.
അഗ്നിശമന സേനയെയും ദേശീയ ദുരന്തനിവാരണ സേനയെയും പൊലീസിനെയും ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ചെങ്കിലും കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. കലക്ടറേറ്റില്‍ ഉള്‍പ്പെടെ വിളിച്ചുനോക്കിയെങ്കിലും ഫോണെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഫോണില്‍ കിട്ടിയവരോട് ദുരവസ്ഥ വിവരിച്ചെങ്കിലും രാത്രി വൈകിയും ആരും എത്തിയിട്ടില്ല. നേവി രാത്രിതന്നെ രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
കുടുങ്ങിക്കിടക്കുന്നവരില്‍ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പോലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല. ഇപ്പോള്‍ത്തന്നെ അരയ്ക്കൊപ്പം വെള്ളത്തില്‍ കഴിയുമ്പോള്‍ കണ്മുന്നില് ജലനിരപ്പുയരുന്നതിന്റെ പരിഭ്രാന്തിയിലാണ് ആളുകള്‍. നിലവിലുള്ള സാഹചര്യം കലക്ടറെ ധരിപ്പിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചെന്നും ആക്ഷേപമുണ്ട്.
ആളുകള്‍ കുടുങ്ങിക്കിടക്കുന്ന മേഖലകള്‍
ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യന്‍കോയിക്കല്‍, കുളമാക്കുഴി എന്നിവിടങ്ങളില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കില്‍ നിന്ന് കിടങ്ങന്നൂര്‍ക്കു പോകുന്ന വഴിയില്‍ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയില്‍ രണ്ടു കുംടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങള്‍ വീടുകളില്‍ അകപ്പെട്ട് കിടക്കുന്നു.
കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പോലീസ് സ്റ്റേഷന് ഭാഗം, വരയന്നൂര്‍, ചാത്തന്‍പാറ, ഉള്ളൂര്‍ക്കാവ് എന്നിവിടങ്ങളില്‍ 35 കുടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. മാരാമണ്‍ ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കവിയൂര്‍ സ്വദേശികളാണ് ഇവരില്‍ ഭൂരിഭാഗവും. ആറന്മുള, ചെറുകോല്‍ ഭാഗങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ വീടിന്റെ ഒന്നാമത്തെ നിലയില്‍ കുടുങ്ങിയിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസിനു പിന്നില്‍ അഞ്ചു വീടുകളുടെ മുകളില്‍ മുപ്പതിലധികം പേര് കുടുങ്ങി. ഒന്നാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് ആരുമില്ല.
മലപ്പുഴശ്ശേരി പഞ്ചായത്തിലെ മുല്ലശ്ശേരി ചിറയില്‍ അഞ്ചു കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കോഴിപ്പാലത്തെ ഹോസ്റ്റലിലും കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. ചെറുകോല്‍ ഭാഗത്ത് വള്ളം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഒന്നാം നിലയില്‍ കുടുങ്ങിയവരെ വള്ളം വഴി രക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇവിടെ നേവിയുടെ സഹായം വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
പ്രതിസന്ധി തീര്‍ത്ത് സൗകര്യക്കുറവ്
അതേസമയം, മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രാത്രി ഒന്നും ചെയ്യാന്‍ നിര്‍വാഹമില്ലെന്നാണ് അധികൃതരുടെ നിലപാട്. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന മേഖലകളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ കൂടെയില്ലാത്തതും രാത്രി പരിശോധന നടത്തി ആളുകളെ രക്ഷപ്പെടുത്താന്‍ വെളിച്ചമുള്‍പ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതുമാണ് പ്രതിസന്ധി തീര്‍ക്കുന്നത്. അഗ്നിശമന സേനയക്ക് ആവശ്യത്തിനുള്ള ഡിങ്കികളും ബോട്ടും ജീവനക്കാരും ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നേരം പുലര്‍ന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം, ആളുകള്‍ കുടുങ്ങിക്കിടക്കുന്ന മേഖലകളിലെല്ലാം നേരത്തെതന്നെ അപകട മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആളുകള്‍ വീടുകള്‍ ഒഴിയാന്‍ കൂട്ടാക്കാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് അധികൃതരുടെ ഭാഷ്യം.
കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍:
കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
കണ്ട്രോള് റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ജില്ലാ പൊലീസ് മേധാവി- 9497996983
ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷന്)- 9497990028
ജില്ലാ പൊലീസ് കാര്യാലയം- 04682222630
മാനേജര്‍ – 9497965289
സിഐ വനിതാ സെല്‍ – 9497987057
ക്രൈം സ്റ്റോപ്പര്‍ – 04682327914
ഡിവൈഎസ്പി പത്തനംതിട്ട – 9497990033
സിഐ പത്തനംതിട്ട- 9497987046
പത്തനംതിട്ട പൊലീസ് സ്റ്റേഷന്- 9497980250
മലയാലപുഴ പൊലീസ് സ്റ്റേഷന് – 9497980253
പൊലീസ് കണ്ട്രോള് റൂം – 9497980251
ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി – 9497987047
ആറന്മുള പൊലീസ് സ്റ്റേഷന് – 9497980226
കോയിപുറം പൊലീസ് സ്റ്റേഷന് – 9497980232
സിഐ ചിറ്റാര്‍ – 9497987048
ചിറ്റാര്‍ പൊലീസ് സ്റ്റേഷന്- 9497980228
മൂഴിയാര്‍ പൊലീസ് സ്റ്റേഷന് – 9497980235
സിഐ പമ്പ പൊലീസ് സ്റ്റേഷന്- 9497987049
പമ്പ പൊലീസ് സ്റ്റേഷന് – 9497980229
ഡിവൈഎസ്പി അടൂര്‍- 9497990034
സിഐ അടൂര്‍- 9497987050
അടൂര്‍ പൊലീസ് സ്റ്റേഷന് – 9497980247
അടൂര്‍ ട്രാഫിക്- 9497980256
ഏനാത്ത് പൊലീസ് സ്റ്റേഷന് – 9497980246
സിഐ പന്തളം- 9497987051
പന്തളം പൊലീസ് സ്റ്റേഷന് – 9497980236
കൊടുമണ്‍ പൊലീസ് സ്റ്റേഷന്- 9497980231
സിഐ കോന്നി – 9497987052
കോന്നി പൊലീസ് സ്റ്റേഷന്- 9497980233
കൂടല്‍ പൊലീസ് സ്റ്റേഷന് – 9497980234
താന്നിത്തോട് പൊലീസ് സ്റ്റേഷന് – 9497980241
ഡിവൈഎസ്പി തിരുവല്ല – 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പൊലീസ് സ്റ്റേഷന് – 9497980242
തിരുവല്ല ട്രാഫിക്- 9497980260
പുലിക്കീഴ് പൊലീസ് സ്റ്റേഷന് – 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്വയ്പൂര് പൊലീസ് സ്റ്റേഷന് – 9497980230
പെരുംപെട്ടി പൊലീസ് സ്റ്റേഷന് – 9497980238
സിഐ റാന്നി – 9497987055
റാന്നി പൊലീസ് സ്റ്റേഷന് – 9497980255
സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന് – 9497980245
വനിതാ ഹെല്‍പ്പ് ലൈന്‍ – 9447994707
സന്നിധാനം പൊലീസ് – 04735202014