തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത്മഴ ശക്തമായത്. കോട്ടയം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി,മലപ്പുറം,ഇടുക്കി എന്നി ജില്ലകളിലാണ് കാലവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ഏഴ് മുതൽ 11 വരെ സെന്റിമീറ്റർ മഴക്കാണ് സാധ്യത.
അറബിക്കടലിന്റെ തെക്കു-പടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകുമെന്നതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
ബംഗാൾ ഉൾകടലിൽ ആന്ധ്രാ ഒഡിഷ തീരത്ത് ന്യുന മർദ്ദം രൂപപ്പെട്ടു. ന്യൂനമർദം കേരളത്തെ ബാധിക്കില്ല. പക്ഷേ കർണാടക, കേരള തീരത്ത് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ന്യുന മർദ്ദമാണ് രൂപപ്പെട്ടത്. ബംഗാൾ ഉൾകടലിൽ ഈ സീസണിലെ ആറാമത്തെ ന്യുന മർദ്ദവമുമാണിത്.