കൊച്ചി: സംസ്ഥാനത്ത് ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. മദ്യവിൽപനശാലകളിലെ ആൾക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം.
അതേസമയം മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാറുകളിൽ മദ്യ വിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേമെന്റ് സംവിധാനം ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.
കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.നേരത്തെ മദ്യക്കടകളിലെ ആൾക്കൂട്ടത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷ ഭാഷയിൽ ഹൈക്കോടതി വിമർശിച്ചിരുന്നു.