തിരുവനന്തപുരം: സിക്ക പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനായി കേരളത്തിൽ കർമപദ്ധതിക്ക് ഇന്ന് രൂപംനൽകും. കേന്ദ്രസംഘത്തിന്റെ സാന്നിധ്യത്തിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്. ജില്ലാ ആരോഗ്യവിഭാഗവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുക.
കേരളം നേരത്തെ തന്നെ സിക്ക പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നേരത്തെ കർമ്മ പദ്ധതി രൂപീകരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് കേന്ദ്ര സംഘത്തിന്റെ സഹായത്തോടെ വിശദമായ കർമപദ്ധതി തയ്യാറാക്കുന്നത്. ആറംഗ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലാ കലക്ടറുമായും കൂടിക്കാഴ്ച നടത്തിയേക്കും. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്നു മടങ്ങുന്ന കേന്ദ്രസംഘം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും.