ബാലരാമപുരം: തിരുവനന്തപുരത്ത് ഇടിമിന്നലിൽ വീട് പൂർണ്ണമായി തകർന്ന് നിർധന കുടുംബം തെരുവിലായി. കോട്ടുകാൽ പഞ്ചായത്തിലെ വേങ്ങപ്പൊറ്റ നാരയണപുരം രജിതാലയത്തിൽ രവീന്ദ്രന്റെയും അനിതകുമാരിയുടെയും വീടാണ് തകർന്നത്. 20ന് വൈകീട്ട് അഞ്ചരമണിയോടുകൂടിയുണ്ടായ ഇടിമിന്നലിലാണ് ഇവരുടെ പൂർണമായും തകർന്നത്.
രണ്ട് പെൺമക്കളുടെ വിവാഹത്തിനുശേഷം രോഗിയായ രവീന്ദ്രനും ഭാര്യയുമാണ് മൂന്നര സെന്റിലുള്ള കുഞ്ഞുവീട്ടിൽ താമസം. ചക്കവറ്റലുണ്ടാക്കുന്നവർ കൊണ്ടു നൽകുന്ന ചക്ക ഇളക്കിക്കൊടുക്കുന്ന ജോലി ചെയ്താണ് ഇവർ നിത്യചെലവ് കഴിച്ചിരുന്നത്.
നിതൃവൃത്തിക്ക് തന്നെ പണമില്ലാതെ കഷ്ടപ്പെടുന്ന ഇവർക്ക് ഇവർക്ക് വീട് പുതുക്കിപ്പണിയുന്നതിന് യാതൊരു നിവൃത്തിയുമില്ലെന്നാണ് പറയുന്നത്. വീട്ടുപകരണങ്ങളെല്ലാം നശിച്ച ഇവർ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്.