കോട്ടയം: കോട്ടയെത്ത വിദ്യാർത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിൻറെ ആരോപണം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്.
പരീക്ഷാഹാളിലേക്ക് കയറും മുമ്ബ് ഹാൾ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.
പ്രിൻസിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. മകൾ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്ന് അച്ഛൻ ഷാജി പറഞ്ഞു. ഹാൾടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിൻറേതല്ല. ഹാൾടിക്കറ്റ് കോളേജ് അധികൃതർ കാണിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയെന്നും കുടുംബം ആരോപിക്കുന്നു.