കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആശിഷിനെ ചോദ്യം ചെയ്തപ്പോൾ പുറത്തെത്തിയ വിവരങ്ങൾ കേട്ട് പോലീസ് പോലും ഞെട്ടി. നൂറിൽ അധികം ബൈക്കുകൾ മോഷ്ടിക്കുകയും നിരവധി പെൺകുട്ടിളെ പീഡിപ്പിക്കുകയും ചെയ്ത വിവരമാണ് പുറത്തെത്തിയത്.
എത്ര സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആശിഷിന് പോലും വ്യക്തമല്ല. ഫോണിൽ നൂറു കണക്കിനു സ്ത്രീകളുടെ സ്വകാര്യതകളാണ് കണ്ടെത്താൻ ആയത് എന്നും റിപോർട്ടുണ്ട്. ഓരോ പ്രാവശ്യവും മോഷണക്കേസിൽ പെട്ട് ജയിലിൽ ശിക്ഷയ്ക്ക് ശേഷം പരോളിൽ ഇറങ്ങി കഴിയുന്നത് ഓരോരോ സ്ത്രീകൾക്ക് ഒപ്പം.
ചിങ്ങവനം സിഐ ബിൻസ് ജോസഫാണ് തലനാട്ടിൽ ആശിഷിനെ കുടുക്കിയത്. പൂഞ്ഞാർ തലനാട് നെല്ലുവേലിയിൽ ആശിഷ് സോണി നിരവധി പെൺകുട്ടികളെയാണ് കെണിയിൽ പെടുത്തി പീഡിപ്പിച്ചത്.
മൂന്ന് മാസം മുമ്പ് പെൺകുട്ടി മൊബൈൽ ഫോൺ നന്നാക്കാനായി കോട്ടയം ടൗണിൽ എത്തി. തുടർന്ന് തിരികെ പോകാനായി നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ആശിഷ് പെൺകുട്ടിയുടെ പിന്നാലെ കൂടുകയും പരിചയപ്പെടുകയും ചെയ്തു.
മൊബൈൽ നമ്പറും കൈക്കലാക്കി. പിന്നീട് ഫോൺ വിളിയും മെസേജ് അയപ്പും തുടങ്ങി. പെൺകുട്ടി കുടുങ്ങിയെന്ന് മനസിലാക്കിയ ആശിഷ് ബന്ധം ദൃഢമാക്കി. വിവാഹവാഗ്ദാനം നല്കിയശേഷം പെൺകുട്ടിയെ സന്ദർശിക്കാനെത്തിയ ഇയാൾ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീടിനുസമീപമുള്ള കപ്പക്കാലായിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബൈക്ക് മോഷണ കേസിൽ പ്രതിയായ ആശിഷ ആര് മാസം മുമ്പ് റിമാൻഡിൽ ഇരിക്കെ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കളമശേരിയിലെ ഒരു വീട്ടിൽ സ്ത്രീയോടൊപ്പം ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായി. ഇവിടുന്ന് പോലീസ് ആശിഷിനെ പൊക്കി.
മോഷണം നടത്തുന്ന ബൈക്ക് വിറ്റ് കിട്ടുന്ന പണം ആർഭാട ജീവിതത്തിനും സ്ത്രീകൾക്കുമാണ് നൽകിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ കോൺഫ്രൻസിലൂടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കോടതി റിമാൻഡ് ചെയ്തു.