കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തി. സൂരജിന്റെ അമ്മയെയും കുഞ്ഞിനെയും ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞ് ബന്ധുവീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചത്.
കുഞ്ഞിനെ വീട്ടുകാർക്ക് കൈമാറാൻ നേരത്തെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് ഉത്രയുടെ ഭർത്താവിന്റെ വീട്ടുകാർ കുഞ്ഞിനെ മാറ്റിയത്. സൂരജിന്റെ നാട്ടിൽ തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്.സൂരജിന്റെ വീട്ടിലെത്തിച്ച കുഞ്ഞിനെ ഉടൻ തന്നെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടു നൽകും. കുഞ്ഞിനെ ഇന്നു തന്നെ തിരിച്ചേൽപ്പിക്കണമെന്ന കർശന നിർദ്ദേശമുണ്ട്. കുട്ടിക്കായി പോലീസ് രാത്രി മുഴുവൻ തെരച്ചിൽ നടത്തിയിരുന്നു.
കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരിരുന്നു. ഇതേതുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയേയും കേസിലെ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന്റെ അമ്മ രേണുകയേയും കാണാനില്ലെന്ന് വ്യക്തമായത്.
അടൂരിലെ സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കുട്ടിയേയും സൂരജിന്റെ അമ്മയേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നുു. സൂരജിന്റെ അമ്മ രേണുക കുട്ടിയേയും കൂട്ടി അഭിഭാഷകനെ കാണാൻ പോയിരിക്കുകയാണെന്നാണ് വീട്ടിൽനിന്ന് പൊലീസിനെ അറിയിച്ചത്. ്.
ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന ഉത്തരവ് ചൈൽഡ് വെൽഫയർ കമ്മിറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചൽ പൊലസീൽ സ്റ്റേഷനിലെത്തി. അടുർ സി ഐയാണ് കുഞ്ഞിനെ തിരക്കി വീട്ടിലെത്തിയത്. അപ്പോഴാണ് അമ്മയേയും കുട്ടിയേയും കാണാനില്ലെന്ന കാര്യം ബോധ്യമായത്.
അതേ സമയം സൂരജിന്റെ വീട്ടുകാർക്കും കൊലയിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. സുരജിന്റെ കുടുംബത്തിനൊപ്പമുള്ള ഉത്രയുടെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്നാണ് ഉത്രയുടെ രക്ഷിതക്കൾ പറഞ്ഞത്. ഇതേത്തുടർന്നാണ് കുട്ടിയെ ഉത്രയുടെ കുടുംബത്തിനൊപ്പം വിടാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസമാണ് സ്വത്തിനുവേണ്ടി ഭാര്യയെ പാമ്ബിനെ കൊണ്ട് ഭർത്താവ് സൂരജ് കടപ്പിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തിയത്. നേരത്തെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്നാണ് മൂർഖനെ ഉപയോഗിച്ച് ഭാര്യയെ കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇക്കാര്യം സൂരജ് പൊലീസിനൊട് സമ്മതിക്കുകയായിരുന്നു.