തൃശൂർ: ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച തൃശൂർ മൂർക്കനിക്കര സ്വദേശി ചെന്നൈയിൽ നിന്ന് വാളയാറിൽ എത്തിയത് പാസ് ഇല്ലാതെയെന്ന് കണ്ടെത്തി. ഇദ്ദേഹവും സുഹൃത്തും കൂടി കഴിഞ്ഞ 15 നാണ് വാളയാറിൽ എത്തിയത്.
റെഡ് സോണായ ചെന്നൈയിൽ നിന്ന് ഇരുവരും ബൈക്കിലാണ് വാളയാറിൽ എത്തിയത്. തൃശൂർ കലക്ടറേറ്റിൽ നിന്ന് സുഹൃത്തിന് മാത്രമാണ് പാസ് അനുവദിച്ചത്. പാസിനുള്ള അപേക്ഷയിൽ സുഹൃത്തിന്റെ മൊബൈൽ ഫോൺ നമ്ബരാണ് രണ്ടു പേരിനുമൊപ്പവും ഉണ്ടായിരുന്നത്.
സുഹൃത്തിനെ തൃശൂരിലേക്ക് യാത്ര തുടരാൻ പൊലീസ് അനുവദിച്ചു. എന്നാൽ പാസില്ലാത്തതിനാൽ തൃശൂർ സ്വദേശിയെ വാളയാറിൽ തടഞ്ഞു. വാളയാറിൽ വച്ച് പരിശോധിച്ചപ്പോൾ രോഗ ലക്ഷണങ്ങൾ കണ്ടതിനാൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.