കൊച്ചി: കേരളം എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും. എനിക്ക് ലഭിച്ച പരിചരണവും കരുതലും ഞാനൊരിക്കലും മറക്കില്ല.’ വർക്കലയിൽ കോവിഡ് 19 ഭേദമായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണിസോയുടെ വാക്കുകളാണിത്.
തനിക്ക് നല്ല രീതിയിലുള്ള പരിചരണമാണ് കേരളത്തിൽ ലഭിച്ചതെന്നും ഇറ്റലിയിലേക്ക് മടങ്ങുന്നതിനായി ബെംഗളൂരുവിലേക്ക് പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞു. വർക്കലയിലെത്തിയ റോബർട്ടോയ്ക്ക് മാർച്ച് 13നാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം പൂർണമായി മാറിയതിന് ശേഷവും നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം രാജ്യം വിടുന്നത്. ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനായി ഇറ്റാലിയൻ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.
മഹാമാരി പടർന്നുപിടിച്ച തന്റെ ജൻമാനാടിനെ കുറിച്ചും റോബർട്ടോയ്ക്ക് ആധിയുണ്ട്. ഉത്തര ഇറ്റലിയിൽ അടക്കം സ്ഥിതി നിയന്ത്രണ വിധേയമല്ലെന്നാണ് താൻ അറിഞ്ഞതൈന്ന് അദ്ദേഹം പറഞ്ഞു.