കൊച്ചി: മിസ്ലീം ലീഗിന്റെ മുതിർന്ന തേവാവും എംഎൽഎയുമായ എംകെ മുനീറിനെ അടുത്തിരുത്തിയാണ് അയോഗ്യനാക്കപെട്ട എംഎൽഎ കെഎം ഷാജി ഇന്ന് മുഖ്യമന്ത്രിക്ക് എതിരെ അനവസരത്തിലുള്ള അനാവശ്യ ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ ദുരിതാശ്വസ നിധി വകമാറ്റിയെന്നും പറഞ്ഞ് ഹാലിളക്കുന്ന കെഎം ഷാജിയുടെ ഒരോ വാക്കും തിരിച്ചടിയാകുന്നത് മുനീറിനു തന്നെയാണ്.
പിതാവ് മരിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കാശും വാങ്ങി എംബിബിഎസ് പഠിച്ച ആളെ അടുത്തിരുത്തി വേണമായിരുന്നോ ഈ ദുരിതാശ്വാസ നിധി വകമാറ്റിയതിനെ കുറിച്ച് പറയാൻ എന്ന സമാന്യ യുക്തി ഷാജി ചിന്തിക്കേണ്ടതായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അന്യ സംസ്ഥാനത്ത് ആദ്യം മാനേജ് മെന്റ് ക്വാട്ടയിൽ പഠിച്ച് തിരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയതും ഈ ദുരിതാശ്വാസത്തിന്റെ ഭാഗമായിരുന്നില്ലേ? സമ്പന്നതയുടെ നടുവിലായിരുന്നില്ലേ ആ സഹായം സ്വീകരിച്ചത്? ഈ സർക്കാർ സഹായം നൽകിയത് രാഷ്ട്രീയ നേതാക്കൾ മരിച്ചപ്പോൾ അവരുടെ നിർധന കുടുംബത്തിനാണ്.
താങ്കളുടെ അടുത്തിരുന്നയാൾ അങ്ങിനെയായിരുന്നോ? അയാളെ അപമാനിക്കാൻ വികൃത മനസ്സോടെ ബോധപൂർവമല്ലെ ഈ ആരോപണം ഉന്നയിച്ചത്. പ്രളയ ഫണ്ടിന്റെ ഭാഗമായി 1000 കോടി രൂപ ചെലവഴിച്ചത് പ്രളയത്തിൽ തകർന്ന റോഡ് പുനരുദ്ധാരണത്തിനാണ്. അത് ഷാജിയുടെ അച്ചി വീട്ടിലേക്ക് അല്ല കൊണ്ടുപോയത്. കേസിന് പണം ചെലവഴിച്ചത് ദുരിതാശ്വാസ നിധിയിൽ നിന്നല്ല, കേസ് നടത്തിയത് പ്രതികൾക്ക് വേണ്ടിയല്ല, സർക്കാർ നിലപാടിന്റെ ഭാഗമായാണ്. അത് വക്കീൽ ഫീസാണ്. ബാർ കോഴക്കേസിലും സരിതക്കേസിലും ഐസ്ക്രീം കേസിലും ഷാജീന്റെ അച്ചി വീട്ടിൽ നിന്നാണോ കാശ് കൊടുത്തത്?
മരിച്ചവർ ഷാജിക്ക് ഫിലിംഗ്സ് ആണ് പോലും. ഫീലിംഗ്സ് അല്ല മാർക്കറ്റിംഗ് ആണ്. ലോകായുക്തയിലുള്ള ഒരു പരാതി എങ്ങിനെ ഷാജീ 46 കോടിയുടെ ദുർവിനിയോഗമാകും? സാങ്കേതികമായി ഒരു എം എൽ എ പോലും അല്ലാത്ത ഷാജിക്ക് മനോവൈകല്യമാണ്. ഷാജീന്റെ വീട്ടിന് മുന്നിൽ ഇന്നോവ വന്നുവോ എന്ന് നോക്കുന്നുണ്ട് പോലും. കക്കൂസ് പൊളിച്ച് ആരെങ്കിലും ജയിലിൽ പോകുമോ?
തെരഞ്ഞെടുപ്പിൽ വർഗീയ പരാമാർശം ഉപയോഗിച്ചെന്ന ആരോപണം ഷാജിക്കെതിരെ ഉയർന്നിരുന്നു. താങ്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് മാത്രം കണ്ടാൽ മനസിലാകും ആരോപണത്തിന്റെ സാത്യമെന്തെന്ന്. ദുരന്തകാലത്ത് രാഷ്ട്രീയം പറയുമെന്നും ശ്വസിക്കുന്ന വായുവിൽ വരെ രാഷ്ട്രീയമാണെന്നും ആവർത്തിക്കുന്ന ഷാജി തിരിച്ചറിയേണ്ടത് മനുഷ്യത്വം സഹജീവി സ്നേഹം എന്നിവ എന്നും രാഷ്ട്രീയത്തിനു മുകളിലാണെന്നും സോഷ്യൽ മീഡിയ പറയുന്നു.