കണ്ണൂർ: ബിജെപി പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ നാലാം ക്ലാസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. ഇയാൾ കൂട്ടിയെ പീഡിപ്പിച്ചുവെന്നാണ് സഹപാഠി മൊഴി നൽകിയിരിക്കുന്നത്. കണ്ണൂർ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്.
പ്രതിയായ പദ്മരാജൻ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു. ബാത്ത് റൂമിൽ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി ക്ലാസിലേക്ക് വന്നത്. മറ്റുടീച്ചർമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെൺകുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ അദ്ധ്യാപകന് കൂടിയായ ഇയാള്‍ ശുചിമുറിയില്‍ വച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത വിവരം അറിയാമായിരുന്നു . സംഭവം നടന്ന സമയത്ത് താനും പെണ്‍കുട്ടിയും ശുചിമുറിയില്‍ പോയ ശേഷം മടങ്ങുമ്ബോള്‍ പത്മരാജന് തന്നോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഏറെക്കഴിഞ്ഞ് മടങ്ങിയെത്തിയ കൂട്ടുകാരിയോട് ബാത്ത്റൂമില്‍ വച്ച് എന്താണ് സംഭവിച്ചതെന്ന് താന്‍ ചോദിച്ചപ്പോള്‍ അത് തനിക്ക് പറയാന്‍ കഴിയില്ലെന്നാണ് പെണ്‍കുട്ടി പ്രതികരിച്ചതെന്ന് സഹപാഠി പറഞ്ഞു.
ഒരു സ്വകാര്യ മലയാളം ചാനലിനോടാണ് പെണ്‍കുട്ടിയുടെ സഹപാഠി ഇക്കാര്യം പറഞ്ഞത്. ‘എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാലോ ഓള് കരഞ്ഞോണ്ടാ പറഞ്ഞെ പെണ്‍കുട്ടി പറഞ്ഞതായി സഹപാഠി വിശദീകരിച്ചു. ഒരു മാസക്കാലം(ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ) പത്മരാജന് തന്നെ ഉപദ്രവിച്ചുവെന്നാണ് ബലാത്സംഗത്തിനിരയായ നാലാം ക്ലാസുകാരി പൊലീസിന് മൊഴി നല്‍കിയത്.
കുട്ടി ക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കല്‍ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് പദ്മരാജൻ. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായിരുന്നു.
പരാതി നൽകി ഒരുമാസമായിട്ടും പ്രതിയെ പോലീസ് പിടികൂടാത്തിൽ പാനൂർ പോലീസിനെതിരെ സിപിഎം രംഗത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു. ഒരുമാസമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ആദ്യം അന്വേഷിച്ച പാനൂർ സിഐ കേസ് അട്ടി മറിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ബിജെപി ശ്രമത്തിന് പോലീസ് കൂട്ടുനിൽക്കരുത്.
കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. അധ്യാപകൻ പീഡിപ്പിച്ചു എന്ന് മജിസ്ട്രേറ്റിന് കുട്ടി മൊഴിയും നൽകി. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സിപിഎം പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ വ്യക്തമാക്കി.