നെടുമ്പാശേരി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ നിബന്ധനകൾ പൂർണമായും പാലിച്ച് ആളും ആരവവുമില്ലാതെ സരളും അമൃതയും വിവാഹിതരായി. ലോക്ക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ പാലിച്ചുനടന്ന വിവാഹം.
ചടങ്ങുകളിൽ ബന്ധുക്കൾ പോലുമില്ല. താലികെട്ടിനുശേഷം ഇരുവരും ചേർന്ന് പാറക്കടവ് പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറി. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീനാ രാജനും സ്ഥിരംസമിതി അധ്യക്ഷ ജിഷ ശ്യാമും ചേർന്ന് വിഭവങ്ങൾ ഏറ്റുവാങ്ങി.
കുറുമശേരി താവിടത്തുപറമ്പിൽ പരേതനായ ശശിയുടെ മകനാണ് സരൾ. പാറക്കടവ് പുതുവൽപറമ്പിൽ വീട്ടിൽ മോഹനന്റെ മകളാണ് അമൃത. വിവാഹം കുറുമശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് നടന്നത്.
താലികെട്ടിനുശേഷം ഇരുവരും ചേർന്ന് ഒരു നിർധന കുടുംബത്തിനും ഭക്ഷ്യധാന്യങ്ങൾ കൈമാറി. പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണ്‍ ഒരു ദിവസത്തേക്കുള്ള വിഭവങ്ങളാണ് കൈമാറിയത്.