ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കോവിഡ് 19 വ്യാപനത്തെ ചെറുക്കാൻ ഇന്ത്യയിലും ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് 2 ആഴ്ചയോളം ആകുന്നു. അവശ്യ സാധനങ്ങൾ ഒഴികെ മറ്റൊന്നും കിട്ടാത്ത അവസ്ഥയാണ് കേരളത്തിലും. ജനങ്ങൾ ഭൂരിഭാഗവും ലോക്ഡൗൺ നിർദ്ദേശങ്ങൾ അനുസരിച്ച് വീടുകളിൽ തന്നെ കഴിയുകയാണ്.
ഈ സാഹചര്യത്തിൽ ഏറ്റവും ദുരിതത്തിലായത് അന്യസംസ്ഥാന തൊഴിലാളികൾ ആയിരുന്നു. ജോലിയുമില്ല നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു ഇവർ. എന്നാൽ കേരള സർക്കാർ മറ്റുള്ളവർക്ക് കൊടുക്കുന്ന പോലെ കന്നെ ഭക്ഷണവസ്തുക്കൾ സൗജന്യമായി ഈ തൊഴിലാളികൾക്കും വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിൽ ഒരാൾപോലും വിശന്നിരിക്കരുത് എന്ന നിർബന്ധത്തിൽ കേരള സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകൾ ജനങ്ങൾക്ക് മുഴുവൻ ഗുണകരവുമാവുകയാണ്. എന്നാൽ ഇവിടെ നിന്നും അന്യസംസ്ഥാന തൊഴിലാളികൾക്ക് എത്തിച്ച ഭക്ഷണപ്പൊതികൾ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
തിരുവനന്തപുരം ചാലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് അന്യസംസ്ഥാന തൊഴിലാളികൾ വലിച്ചെറിഞ്ഞതെന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോൺ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാൻ കാരണമെന്നാണ് ഇവർ പറയുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേ സമയം കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കൊടുത്ത ഭക്ഷണം വലിച്ചെറിഞ്ഞിരിക്കുന്നു എതന്നാണ് അതിശയകരം. കഴിഞ്ഞ ദിവസങ്ങളിൽ ചങ്ങനാശ്ശേരി പായിപ്പാട്ട് അടക്കം ഭക്ഷണം കിട്ടുന്നില്ല എന്ന വ്യാജ ആരോപണവുമായി അനാവശ്യമായി പുറത്തിറങ്ങി പ്രതിഷേധിച്ചവരാണ് ഈ അന്യ സംസ്ഥാന തൊഴിലാളികൾ.
ഭക്ഷണം വേണം എന്നാൽ നോൺവെജ് ഇല്ലെങ്കിൽ വലിച്ചെറിയുമെന്ന നിലപാടിലാണ് അവർ എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. നേരത്തെ ചപ്പാത്തിയും പരിപ്പുകറിയും കിഴങ്ങുകറിയും മാത്രം കഴിച്ച് വിശപ്പടക്കിയരുന്നവരാണ് ഇപ്പോൾ കമ്മ്യൂണിറ്റി കിച്ചനുകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിക്കുന്ന വിഭവ സമൃദ്ധമായ ആഹരം വലിച്ചെറിയുന്നത് എന്നതാണ് കൗതുക കരം