ഏതു വിഷയത്തിലേയും തന്റെ നിലപാടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഉറക്കെ പറയുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ജോമോൾ ജോസഫ്. ഇപ്പോഴിതാ കേരളത്തിലെ മുൻ മുഖ്യമന്ത്രിമരെയും മുഖ്യമന്ത്രി പിണറായി വിജയനേയും താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.
മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് തന്റെ വ്യക്തിപ്രഭാവം ഉയർത്താനായി ശ്രമിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല, ദൈന്യതയിൽ നിൽക്കുന്ന, കണ്ണുനീർ പൊഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അത്തരം മുഖങ്ങൾ നമ്മളെവിടേയും കണ്ടിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ കെട്ടുകാഴ്ചകളുമായി വന്നുനിന്ന് ജനങ്ങളെ വഞ്ചിക്കാനായി ആ മനുഷ്യൻ ശ്രമിച്ചിട്ടില്ലെന്നും ജോമോൾ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
പകരം സർക്കാർ ജനങ്ങൾക്കൊപ്പമുണ്ട് എന്നുപറഞ്ഞ്, സകല സംവിധാനങ്ങളേയും ഏകോപിപ്പിച്ച്, ജനങ്ങൾക്ക് വേണ്ടതെന്തെന്നറിഞ്ഞ് അവരുടെ അടിസ്ഥാന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്ന ഒരു മുഖ്യമന്ത്രിയെയാണ് നമ്മൾ കണ്ടത്. അതേ മുഖ്യമന്ത്രി കൊറോണക്കാലത്ത് പറയുന്നു, സർക്കാർ മുന്നിലുണ്ട് എന്നും ജോമോൾ ജോസഫ് കുറിക്കുന്നു.
ജോമോൾ ജോസഫിന്റെ കുറിപ്പ് പൂർണരൂപം:
ഇതാണോ മുഖ്യമന്ത്രി?
മുഖ്യമന്ത്രി എന്നൊക്കെ പറയുമ്ബോ നമ്മുടെയൊക്കെ മുന്നില്‍ ചില ചിത്രങ്ങള്‍ തെളിഞ്ഞു വരും. നമ്മുടെയൊക്കെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയ ചില ചിത്രങ്ങള്‍..
അതിലൊന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നീളം കൂടിയ ബെന്‍സ് കാറില്‍ പാഞ്ഞെത്തുന്ന കെ. കരുണാകരനെന്ന മുഖ്യമന്ത്രി തന്നെയാണ് എന്ത് വിഷയം വന്നാലും അവിടെ ബെന്‍സില്‍ ചീറിപ്പാഞ്ഞെത്തുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ കെ കരുണാണകരനെന്ന മുഖ്യമന്ത്രി നമ്മുടെയൊക്കെ മനസ്സില്‍ ഇന്നുമുണ്ട്.
അതുപോലെ തന്നെ ലളിത ജീവിതം നയിക്കുന്ന, ട്രെയിനില്‍ കിടന്നുറങ്ങുന്ന, ബസില്‍ യാത്രചെയ്യുന്ന, മുടിപോലും ചീകിയൊതുക്കാനായി സമയം ലഭിക്കാത്ത, ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്ക്കുന്ന ഉമ്മന്‍ചാണ്ടിയെന്ന മറ്റൊരു മുഖ്യമന്ത്രി. എന്തൊക്കെ ചോദിച്ചാലും എല്ലാം ശരിയാക്കാം എന്നു പറയുന്ന മുഖ്യമന്ത്രി. ഭരണം മാറിയിട്ട് നാലു വര്‍ഷം ആയിട്ടും ആ ആവശ്യങ്ങളൊക്കെ ഇനിയും ശരിയാകും എന്ന പ്രതീക്ഷയില്‍ കഴിയുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്നുമുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്..
കേരളം ഇന്നുവരെ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് രാഷ്ട്രീയ വിഷയങ്ങളായിരുന്നു നേരിടേണ്ടി വന്നതെങ്കില്‍, ഈ സമീപകാലത്ത് അതില്‍ നിന്നൊക്കെ വിഭിന്നമായി അധികം രാഷ്ട്രീയ വിഷയങ്ങളെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്. എന്നാല്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രി ഭരണത്തിലേറി നാലു വര്‍ഷം തികയാനായി രണ്ടു മാസം മാത്രം ബാക്കി നില്‍ക്കുമ്ബോള്‍ അദ്ദേഹം നേരിട്ട വിഷയങ്ങളെ നമ്മളൊന്ന് വിലയിരുത്തിയേ മതിയാകൂ.
1. 2017 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 6 വരെ നീണ്ടുനിന്ന ഓഖി ചുഴലിക്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങള്‍..
2. 2018 മെയ് മാസം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ്.
3. കേരളത്തെ ഒഴുക്കികൊണ്ടുപോയ 2018 ആഗസ്റ്റ് മാസത്തിലെ ഒന്നാം പ്രളയം.
4. കേരളത്തില്‍ കണ്ണീര്പുഴയൊഴുക്കിയ 2019 ആഗസ്റ്റ് മാസത്തിലെ പ്രളയം.
5. കെറോണ വൈറസ് ഭീതി
ഈ അവസരത്തിലൊന്നും മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് തന്റെ വ്യക്തിപ്രഭാവം ഉയര്‍ത്താനായി ശ്രമിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല, ദൈന്യതയില്‍ നില്ക്കുന്ന, കണ്ണുനീര് പൊഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അത്തരം മുഖങ്ങള്‍ നമ്മളെവിടേയും കണ്ടിട്ടില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കെട്ടുകാഴ്ചകളുമായി വന്നുനിന്ന് ജനങ്ങളെ വഞ്ചിക്കാനായി ആ മനുഷ്യന് ശ്രമിച്ചിട്ടില്ല.
പകരം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ട് എന്നുപറഞ്ഞ്, സകല സംവിധാനങ്ങളേയും ഏകോപിപ്പിച്ച്, ജനങ്ങള്‍ക്ക് വേണ്ടതെന്തെന്നറിഞ്ഞ് അവരുടെ അടിസ്ഥാന വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്ന ഒരു മുഖ്യമന്ത്രിയെയാണ് നമ്മള് കണ്ടത്. അതേ മുഖ്യമന്ത്രി കൊറോണക്കാലത്ത് പറയുന്നു, സര്‍ക്കാര്‍ മുന്നിലുണ്ട് എന്ന്..
സര്‍ക്കാര്‍ മുന്നിലുണ്ട് എന്ന് മുഖ്യമന്ത്രി വെറുതേ പറഞ്ഞതല്ല, തുടക്കത്തില്‍ 26 ശതമാനമായിരുന്ന കൊറോണ വൈറസ് സ്പ്രെഡ് റേറ്റ് ഇന്ന് കേവലം ഒരു ശതമാനത്തിലോ രണ്ടു ശതമാനത്തിലോ എത്തിക്കാന്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിനും സര്‍ക്കാര്‍ സംവിധാനത്തിനും കഴിഞ്ഞു. ഇത് പുതിയ ലോക ചരിത്രം!!
മാസ്കുകള്‍ കിട്ടാനില്ല എന്നു പറയുമ്ബോള്‍ സംസ്ഥാനത്തെ ജയിലുകളില്‍ മാസ്ക് നിര്‍മ്മാണം ആരംഭിക്കുന്നു, സാനിറ്റൈസര്‍ ലഭിക്കാതെ വന്നപ്പോള്‍ എക്സൈസ് വകുപ്പിന്റെ കയ്യിലുള്ള സ്പിരിറ്റുപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ സാനിറ്റൈസര്‍ ഉദ്പാദിപ്പിച്ചു. രാജ്യത്താദ്യമായി കൊറോണ വൈറസ് ചികില്‍സക്കായി കൊച്ചുകേരളം പ്രോട്ടോകോള്‍ ഉണ്ടാക്കി ഇംപ്ലിമെന്റ് ചെയ്തു.(അമേരിക്ക പോലും പ്രോടോകോളിന് രൂപം നല്കി വരുന്നതേയുള്ളൂ) നില്ക്കുന്ന സമയത്തിനുള്ളില്‍ ഓരോ ജില്ലകളിലും കോവിഡ് ചികില്‍സക്ക് മാത്രമായി പ്രത്യേക സംവിധാനങ്ങളോടെ ആശുപത്രികള്‍ സജ്ജമാക്കി. ചികല്‍സിച്ച് ഭേദപ്പെട്ട രോഗികളുടെ രക്തത്തില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ചെടുത്ത് രോഗചികില്സക്കുപയോഗിക്കുന്ന സങ്കേതം നമ്മുടെ കൊച്ചുകേരളത്തില്‍ ഉപയോഗിച്ചു തുടങ്ങി. ലോകത്താദ്യമായി നമ്മള് റാപ്പിഡ് ടെസ്റ്റിനായി സജ്ജമായി.
ഓരോ പ്രതിസന്ധിഘട്ടത്തിലും, ദിവസവും വൈകീട്ട് അവലോകനം നടത്തി, അതിന് ശേഷം പത്രസമ്മേളനം വിളിച്ച് ലോകത്തോട് വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ വിശദീകരിക്കുന്നു. അഭിനയമില്ല ഇമേജ് ബില്ഡിങ്ങില്ല..
ഇതാണ് മുഖ്യമന്ത്രി, ഇതാകണം മുഖ്യമന്ത്രി..
ലോകത്തിന് തന്നെ മാതൃകയായി കൊച്ചുകേരളം മാറുമ്ബോള്‍, കൊച്ചുകേരളത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ മുഖ്യമന്ത്രിയിങ്ങനെ മുന്നില്‍ നില്‍ക്കുമ്ബോള്‍..
അഭിമാനത്തോടെ തന്നെ നമുക്ക് ലോകത്തോട് പറയാം
ഞങ്ങളുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ് എന്ന്..
അഭിവാദ്യങ്ങള്‍ സഖാവേ.