കൊല്ലം: കൊല്ലത്ത് അപകടത്തിൽപ്പെട്ട പുനലൂർ സ്വദേശിയായ, വിദേശത്തു നിന്ന് അടുത്തിടെ എത്തിയ, ആൾക്ക് കൊറോണയെന്ന് സംശയം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തു നിന്ന് വന്നതിനാൽ വീട്ടിൽ കോറന്റെനിൽ കഴിയാൻ ഇയാളോട് നിർദേശിച്ചിരുന്നു. ഞായറഴ്ച യാണ് അപകടം സംഭവിച്ചത്. വാഹനാപകടം ഉണ്ടാവുമ്പോൾ ഇയാളുടെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ വാഹനമിടിച്ചയാൾ മരിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് വെച്ചാണ് ഇയാൾ ഓടിച്ച കാർ അപകടത്തിൽ പെട്ടത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച ഇയാളെ അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നിരീക്ഷണത്തിലായിരുന്ന വിവരം ആദ്യം അറിയിച്ചില്ല. ഇതോടെ ഇയാളെ പരിചരിച്ച രണ്ട് ആശുപത്രികളിലെയും ഡോക്ടർമാരുൾപ്പടെ 50 ലേറെപ്പേരെ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. അപകടത്തിൽപെട്ട ആളുടെ സ്രവ പരിശോധനഫലം വൈകിട്ടോടെ ലഭിക്കും.
കോവിഡ് ബാധയുണ്ടെന്നു തിരിച്ചറിഞ്ഞ ഇയാളെ ചികിൽസിച്ച ആശുപത്രി ജീവനക്കാരും വെട്ടിലായി. ഇയാളുമായി ഇടപഴകിയ ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, ആശുപത്രിയിലെ മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർ എന്നിവർ നീരീക്ഷണത്തിലാണ്.
ആശുപത്രിയിൽ വെച്ച് ഇവരുടെ മകൾ പനിയും ചുമയും അടക്കമുള്ള രോഗ ലക്ഷണങ്ങൽ കാണിച്ചപ്പോഴാണ് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചത്. ഡോക്ടർമാർ ചോദിച്ചപ്പോഴാണ് നിരീക്ഷണത്തിലാണെന്ന കാര്യം വ്യക്തമാകുന്നത്. ഒരുമാസം മുമ്പാണ് ഇവർ വിദേശത്ത് നിന്ന് എത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇയാളും കുടുംബവും.
ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭാര്യയും കുട്ടിയും തിരുവനന്തപുരം ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇതോടെ ഇവരെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് പടരാനുള്ള സാധ്യതയാണുണ്ടായിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലാക്കുന്നതുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരം ആശുപത്രിയിൽ നടക്കുന്നുണ്ട്.