തിരുവനന്തപുരം: ചെക്ക് കേസില്‍ അറസ്റ്റിലായ നടന് റിസബാവ വണ്ടിച്ചെക്ക് നല്കി പറ്റിച്ചത് മകളുടെ ഭാവി അമ്മായിയച്ഛനെ. 11 ലക്ഷം രൂപ വാങ്ങിയ ശേഷം വണ്ടിച്ചെക്കു നല്കി കബളിപ്പിച്ച കേസില്‍ റിസവബാവയെ കഴിഞ്ഞ ദിവസം കോടതി മൂന്ന് മാസം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മകളുടെ ഭാവി അമ്മായിയച്ഛനും മട്ടാഞ്ചേരിയിലെ വ്യവസായിരുന്ന സിഎം സാദിഖിന് വണ്ടിചെക്ക് നല്കി പറ്റിച്ചതിനൊപ്പം കള്ളയൊപ്പിട്ട് കൂടി നല്കിയ കേസിനാണ് റിസബാവയ്ക്ക് മൂന്നുമാസം തടവ് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. മൂന്നു വര്‍ഷം നീണ്ട വാദത്തിനൊടുവില്‍ ഫോറന്‍സിക് പരിശോധനയും കഴിഞ്ഞ ശേഷമാണ് റിസബാവ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
മട്ടാഞ്ചേരിയിലെ വ്യവസായിരുന്ന എളമക്കര സ്വദേശി സിഎം സാദിഖില്‍ നിന്ന് 2014 മെയ് മാസത്തിലാണ് റിസബാവ 11 ലക്ഷം രൂപ കടം വാങ്ങുന്നത്. റിസബാവയുടെ മകളും സാദിഖിന്റെ മകനും തമ്മിലുള്ള വിവാഹാലോചന നടക്കുന്ന സമയത്ത് ഈ പരിചയത്തിന്റെ പേരിലാണ് സാദിഖിനോട് റിസബാവ പണം വാങ്ങിയത്. ഈ പണം പല അവധി പറഞ്ഞിട്ടും തിരികേ നല്‍കിയില്ല. ഇതിനിടയില്‍ റിസബാവയുടെ മകളും സാദിക്കിന്റെ മകനുമായിട്ടുള്ള വിവാഹവും മുടങ്ങി.
തുടര്‍ന്ന് റിസബാവ സാദിക്കിന് ചെക്ക് നല്‍കിയെങ്കിലും അത് വണ്ടിച്ചെക്കായിരുന്നു. തുടര്‍ന്ന് എളമക്കര പോലീസില്‍ സാദിഖ് പരാതി നല്കി. തുടര്‍ന്ന് കേസ് കോടതിയിലെത്തിയപ്പോള്‍ തന്റെ പക്കല്‍ നിന്ന് ഒരു ചെക്ക് ലീഫ് കാണാതായെന്നും ഈ ചെക്കില്‍ കള്ള ഒപ്പിട്ട് തന്നില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പരാതിക്കാരനായ സാദിഖ് നടത്തുന്നതെന്നും റിസബാവ കോടതിയില്‍ വാദിച്ചു. ബാങ്ക് രേഖകളിലെ ഒപ്പും കേസിനാസ്പദമായ ചെക്കിലെ ഒപ്പും തമ്മിലുള്ള പ്രകടമായ വ്യത്യാസം റിസബാവയുടെ വാദത്തിന് ബലം പകരുകയും ചെയ്തു.
എന്നാല്‍ തന്റെ മുന്നില്‍ വച്ചാണ് റിസബാവ ഒപ്പിട്ടതെന്നായിരുന്നു സാദിക്കിന്റെ വാദം. ഇതോടെ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് റിസബാവ ആവശ്യപ്പെട്ടു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ റിസബാവ ഉന്നയിച്ച ഈ ആവശ്യമാണ് ഒടുവില്‍ അദ്ദേഹത്തിനു തന്നെ വിനയായത്. റിസബാവയുടെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഒപ്പിനെ പറ്റി വിശദമായ പരിശോധന നടന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ റിസബാവ ഇട്ട ഒപ്പും ചെക്കിലെ ഒപ്പും തമ്മില്‍ താരതമ്യപ്പെടുത്തിയായിരുന്നു പരിശോധന നടന്നത്.
2015 ജനുവരി ഒന്നിന് കടം വാങ്ങിയ തുകയായ പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് റിസബാവ സാദിഖിന് നല്കി. പിന്നെയും എഴുപത്തിയാറ് പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞ് െചക്കുമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് റിസബാവ നല്‍കിയത് വണ്ടിച്ചെക്കാണെന്നും താന്‍ കബളിപ്പിക്കപ്പെട്ടെന്നും സാദിഖിന് മനസിലായത്. ഫൊറന്‍സിക് ലാബില്‍ നിന്ന് കോടതിയിലെത്തിയ അന്തിമ റിപ്പോര്‍ട്ട് പക്ഷേ, റിസബാവയുടെ വാദങ്ങളുടെ മുനയൊടിച്ചു.
പരാതിക്കാസ്പദമായ ചെക്കിലെ ഒപ്പും റിസബാവയുടെ ഒപ്പും തമ്മില്‍ പതിനാല് സാദൃശ്യങ്ങളുണ്ടെന്നായിരുന്നു ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍ . ഈ റിപ്പോര്‍ട്ട് വന്നതോടെ ചെക്ക് കളവുപോയെന്നും കളവുപോയ ചെക്കില്‍ പരാതിക്കാരനായ സാദിഖ് കള്ളയൊപ്പിട്ട് പണം തട്ടാന്‍ ശ്രമിച്ചെന്നുമുള്ള റിസബാവയുടെ വാദങ്ങള്‍ പൊളിഞ്ഞു .സിനിമയിലെ വില്ലന്‍ ജീവിതത്തിലും കാണിച്ച വില്ലത്തരം കോടതിയുടെ മുന്നില്‍ തെളിഞ്ഞു. അഡ്വ. ഉമര്‍ ഫറൂഖാണ് കേസില്‍ വാദി ഭാഗത്തിന് വേണ്ടി ഹാജരായത്.
ഫൊറന്‍സിക് ലാബില്‍ നിന്ന് കോടതിയിലെത്തിയ അന്തിമ റിപ്പോര്‍ട്ട് പക്ഷേ, റിസബാവയുടെ വാദങ്ങളുടെ മുനയൊടിച്ചു. പരാതിക്കാസ്പദമായ ചെക്കിലെ ഒപ്പും റിസബാവയുടെ ഒപ്പും തമ്മില്‍ പതിനാല് സാദൃശ്യങ്ങളുണ്ടെന്നായിരുന്നു ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍ . ഈ റിപ്പോര്‍ട്ട് വന്നതോടെ ചെക്ക് കളവുപോയെന്നും കളവുപോയ ചെക്കില്‍ പരാതിക്കാരനായ സാദിഖ് കള്ളയൊപ്പിട്ട് പണം തട്ടാന്‍ ശ്രമിച്ചെന്നുമുള്ള റിസബാവയുടെ വാദങ്ങള്‍ പൊളിഞ്ഞു.
സിനിമയിലെ വില്ലന്‍ ജീവിതത്തിലും കാണിച്ച വില്ലത്തരം കോടതിയുടെ മുന്നില്‍ തെളിഞ്ഞു. എന്നാല്‍ സിനിമ നടനായ തന്നെ നാറ്റിക്കാന്‍ നല്കിയ കേസാണെന്നും അപ്പീല്‍ പോകുമെന്നുമായിരുന്നു വിധി കേട്ട ശേഷമുള്ള റിസബാവയുടെ പ്രതികരണം.