ചക്കിട്ടപാറ: ഫിലിപ്പീൻസിൽ നിന്നും ബെവേർലി ലംബോയെത്തി, മുതുകാട്ടിലെ തറപ്പക്കുന്നേൽ വീട്ടിലെ മരുമകളായി. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ മുതുകാട്ടിലെ തറപ്പക്കുന്നേൽ സായൂജ് ജേക്കബ് ബെവേർലി ലംബോയുടെ കഴുത്തിൽ താലിചാർത്തി.
5 വർഷം മുൻപ് ദുബായിൽ കണ്ടുമുട്ടിയതോടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, നിയമപരമായ നടപടികൾ പൂർത്തീകരിച്ചാണു വിവാഹ ജീവിതത്തിലേക്കു പ്രവേശിച്ചത്. മുതുകാട് ക്രിസ്തുരാജ പളളി വികാരി ഫാ. പ്രിയേഷ് തേവടിയിൽ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.