ഡല്‍ഹി: കേസ് നടത്തിപ്പിനായി യൂത്ത് ലീഗില്‍ നിന്ന് സാമ്പത്തിക നിയമസഹായങ്ങള്‍ ലഭിച്ചിരുന്നുവെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം. പല നിലയിലും യൂത്ത് ലീഗ് സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുന്നുണ്ടെന്നും ഇരയുടെ പിതാവ് പറഞ്ഞു.
മീഡിയ വണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2018ലാണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ നല്‍കിയത്. ഡല്‍ഹിയില്‍ വച്ച് ചെക്കായും പണമായുമാണ് ഇത് കൈമാറിയത്. അഭിഭാഷകരെ ഏര്‍പ്പാടാക്കിയതും യൂത്ത് ലീഗ് നേതാക്കളാണെന്ന് കുടുംബത്തിലെ മറ്റൊരു അംഗം പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അഭിഭാഷക ദീപിക സിംഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് കത്വ കുടുംബം ഉന്നയിച്ചത്. ആദ്യം സൗജന്യമായി കേസ് വാദിക്കാമെന്ന് പറഞ്ഞ ദീപിക പിന്നീട് ഒന്നര ലക്ഷം രൂപ പണമായി കൈപ്പറ്റിയെന്ന് കുടുംബം ആരോപിച്ചു. 110 തവണ കോടതി കേസ് പരിഗണിച്ചു.
എന്നാല്‍ രണ്ടുതവണ മാത്രമാണ് കോടതിയില്‍ ഹാജരായത്. അതുകൊണ്ടാണ് അവരുടെ വക്കാലത്ത് ഒഴിവാക്കിയത്. നിലവില്‍ മുബീന് ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകന്. അദേഹത്തിന്റെ കേസ് നടത്തിപ്പില്‍ തൃപ്തനാണെന്നും കുടുംബം പറഞ്ഞു. യൂത്ത് ലീഗ് ഫണ്ട് വിവാദവുമായി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് അറിയാമെന്നും ഇവര്‍ പറഞ്ഞു.
കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവുമായി യൂത്ത് ലീഗ് മുന്‍ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് രംഗത്തെത്തിയത്. പിരിച്ചെടുത്ത പണത്തില്‍ നിന്ന് ഒരു രൂപ പോലും ആര്‍ക്കും നല്‍കിയിട്ടില്ല. പികെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം.
ആരോപണം ശക്തമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.