ഹൈദരാബാദ്: അനുദിനം രോഗികളും മരണങ്ങളും പെരുകുന്നതിന് കാരണമായ മാരക വൈറസായ കോവിഡ് 19 ന്റെ വ്യാപനം തടയാനായി ലോക്ഡൗണിൽ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കുന്നതിനായി അമ്മ സ്കൂട്ടറിൽ യാത്ര ചെയ്ത് 1400 കിലോമീറ്റർ. തെലങ്കാനയിലാണ് കോവിഡ് കാലത്തെ അപൂർവ്വ കാഴ്ച.
തെലങ്കാനയിൽനിന്നും ആന്ധ്രാ പ്രദേശിലേക്കായിരുന്നു 48കാരിയായ റസിയ ബീഗത്തിന്റെ യാത്ര. തിങ്കളാഴ്ച രാവിലെ തെലങ്കാനയിൽനിന്നും തിരിച്ച റസിയ ബീഗം ബുധനാഴ്ച മകനെയുമായി മടങ്ങിയെത്തി.മാർച്ച് 12 ന് നെല്ലൂരിൽ പോയ തന്റെ ഇളയ മകൻ നിസാമുദീൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥലത്ത് കുടുങ്ങുകയായിരുന്നു.
ഇതോടെയാണ് പോലീസ് അനുമതിയോടെ റസിയ ബീഗം യാത്ര തിരിച്ചത്. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാൽ പിന്നീട് സ്കൂട്ടിൽ പോകാൻ ബീഗം തീരുമാനിക്കുകയായിരുന്നു.ഹൈദരാബാദിൽനിന്നും 200 കിലോ മീറ്റർ അകലെയുള്ള നിസാമാബാദിലെ ഒരു സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം.
15 വർഷം മുൻപ് റസിയ ബീഗത്തിന്റെ ഭർത്താവ് മരിച്ചിരുന്നു.ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു യാത്രയെന്നും അവർ പറഞ്ഞു. രാത്രിയുള്ള യാത്രയായിരുന്നു വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു