തൃക്കാക്കര: സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ ആക്രമിക്കപ്പെട്ട യുവനടിക്ക് എതിരെ പരാമർശവുമായി നടൻ സിദ്ധിഖ്. വോട്ട് ചെയ്യാനെത്തിയതിനിടെയാണ് നടൻ സിദ്ദിഖ് അതിജീവിതയ്ക്ക് എതിരെ രംഗത്തെത്തിയത്.
അതിജീവിത തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കിൽ വിശ്വാസമില്ലെങ്കിൽ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെടുകയല്ല ചെയ്യുക.
വിധി തനിക്ക് എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കൽ രംഗത്തുവന്നു. താൻ അതിജീവിതയ്ക്കൊപ്പമാണെന്ന് ആവർത്തിച്ച റിമ, അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണെന്നും അഭിപ്രായപ്പെട്ടു. പരാതി രാഷ്ട്രീയ ചർച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ പറഞ്ഞു.