ഓച്ചിറ: കള്ളന്മാരെ പേടിച്ച് പറമ്പിൽ കുഴിച്ചിട്ട 20 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആധാർ, തിരിച്ചറിയൽ കാർഡുകളും മറന്നുപോയ വീട്ടമ്മയ്ക്ക് കണ്ടുപിടിച്ചുകൊടുത്ത് പോലീസ്. ഓച്ചിറ ചങ്ങൻകുളങ്ങര കൊയ്പള്ളിമഠത്തിൽ (ചന്ദ്രജ്യോതി) അജിതകുമാരി(65)യാണ് സ്വർണവും പണവും കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഭർത്താവ് രാമവർമത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് കുഴിച്ചിട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രപോയി, വാഹനാപകടത്തില്‍ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
ഏകമകൻ വിദേശത്തായിരുന്നു. ബന്ധുവീട്ടിൽനിന്ന് തിരികെ വന്നപ്പോൾ രണ്ടുദിവസം ബാങ്ക് അവധിയായിരുന്നു. തുടർന്ന് ഇവർക്ക് കോവിഡ് ബാധിച്ചതിനാൽ സ്വർണവും പണവും തിരികെ എടുക്കാനും സാധിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നുപോവുകയായിരുന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പോലീസിൽ അറിയിച്ചില്ലെന്ന് അജിതകുമാരി പറയുന്നു.
ഇതിനിടെ പറമ്പുകുഴിച്ച് സ്വർണവും പണവും രേഖകളും കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം വാർഡ് അംഗം ആനേത്ത് സന്തോഷിനെ അറിയിച്ചു. വാർഡ് അംഗം ഇവരുമൊത്ത് ഓച്ചിറ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസെത്തി സ്ഥലം കണ്ടുപിടിച്ച് കുഴിച്ച് സ്വർണ്ണവും പണവും ഏൽപ്പിക്കുകയായിരുന്നു.